സൈറസ് മിസ്ത്രിയുടെ നിയമനം സുപ്രീം കോടതി സ്റ്റേ ചെയ്തു

സൈറസ് മിസ്ത്രി

ന്യൂഡൽഹി ജനുവരി 10: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

എന്‍സിഎല്‍ടി വിധിക്കെതിരെ ഡിസംബര്‍ 18നാണ് ടാറ്റ സണ്‍സ് സുപ്രീംകോടതിയെ സമീപിച്ചത്. നവംബര്‍ 19നാണ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചുകൊണ്ട് ട്രൈബ്യൂണലിന്റെ വിധി വന്നത്. മിസ്ത്രിയെ 2016 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

Share
അഭിപ്രായം എഴുതാം