തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയും:പി സി ജോർജ്

കോട്ടയം :തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയുമെന്ന് ബിജെപി നേതാവ് പി സി ജോർജ് അഭിപ്രായപ്പെട്ടു.പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.

അച്ഛന്‍ വെള്ളാപ്പള്ളി സി പി ഐഎമ്മും മകന്‍ ബി ജെ പി യുമാണ്. ഇരുവരുടേയും കച്ചവടതന്ത്രമാണത് എന്നും പി സി ജോര്‍ജ് പറഞ്ഞു.
താന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി.വെള്ളാപ്പള്ളി നടേശന്‍ വിവരദോഷിയാണെങ്കിലും എസ്എന്‍ഡിപിയെ ശാക്തീകരിച്ചത് അദേഹമാണ് ; അതുകൊണ്ട് വെള്ളാപ്പള്ളിയോട് ക്ഷമിക്കുന്നുവെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ് കൂട്ടിച്ചേർത്തു.ഏതാനും ആഴ്ച മുമ്പ് പി സി ജോർജ് ദരിദ്രവാസിയാണെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു.

താന്‍ ലോകത്താരോടും സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. താന്‍ പത്തനംതിട്ടയില്‍നിന്നു മത്സരിക്കണമെന്ന് എന്‍ഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിച്ചത്. അങ്ങനെ ഉണ്ടായപ്പോള്‍ താനും ആഗ്രഹിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.

താന്‍ പത്തനംതിട്ടിയില്‍ സ്ഥാനര്‍ഥിയാകരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ്. എനിക്ക് സീറ്റ് വേണ്ട. ഇത്രയും പേരുടെയും എതിര്‍പ്പുള്ളപ്പോള്‍ എന്തിനാണ് താന്‍ സ്ഥാനാര്‍ഥിയാകുന്നത് എന്നും ജോർജ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം