പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ, പീഡനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവിന്റെ ഫോണിൽ ഞെട്ടിക്കുന്ന മറ്റു ദൃശ്യങ്ങളും

മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡൻറ് ജെ. ജിനേഷ് (29) പൊതുസമൂഹത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്നയാൾ. എന്നാൽ ഇയാളുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടത് പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്നതിന്റെ ദൃശ്യങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെത് ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തി.

കഠാര, കത്തി, വാൾ തുടങ്ങിയ മാരക യുദ്ധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ജിനേഷിന്റെ ഫോണിൽ ഉണ്ടായിരുന്നു. ഫോൺ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഹിന്ദിയിലും എക്കണോമിക്സിലും ബിരുദാനന്തര ബിരുദമുള്ളയാളാണ് ജിനേഷ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴുപേരെയാണ് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ജിനേഷ്, പ്ലസ് ടു വിദ്യാർഥി എന്നിവരെ ഉൾപ്പെടെ എട്ടുപേർക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

തൃശ്ശൂർ കോനത്ത് വീട് മേത്തല കുന്നംകുളത്തുള്ള എസ് സുമേജ് (21), മലയും ചിത്തിരയിൽ എ അരുൺ (27), മണികണ്ഠൻ വിഴവൂർ, വഴുതോട് വിള ഷാജി ഭവനിൽ എസ് അഭിജിത്ത് (20), പൂഴിക്കുന്ന് പൊറ്റവിളവീട്ടിൽ ആർ വിഷ്ണു (20), പേരുകാവ് തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20), പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ എ അനന്തു (18) എന്നിവരാണ് ദിനേശന് പുറമെ അറസ്റ്റിൽ ആയത്.

മൊബൈൽ ഫോൺ വഴി പരിചയപ്പെട്ടവരിൽ നിന്ന് ലൈംഗിക പീഡനം ഏറ്റതായാണ് പെൺകുട്ടിയുടെ മൊഴിയും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി പെൺകുട്ടിയുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ 02/12/22 വെള്ളിയാഴ്ച പോലീസ് പിടികൂടിയിരുന്നു. പെൺകുട്ടി ബാഗും തുണികളുമായി വീട്ടിൽ നിന്ന് ഇറങ്ങിയത് സഹോദരൻ കണ്ടിരുന്നു. സംഭവം മാതാവിനോട് പറയുകയും പഞ്ചായത്ത് അംഗം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി നേരിടുന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം