തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന്‌ തുക തിരിച്ചുപിടിക്കുമെന്ന്‌ മേയര്‍

തിരുവനന്തപുരം : തിരുവനന്തപുരം നദരസഭയിലെ നികുതി തട്ടിപ്പില്‍ വിശദീകരണവുമായി മേയര്‍ ആര്യരാജേന്ദ്രന്‍. ജനങ്ങള്‍ അടച്ച നികുതി തുകയ്‌ക്ക ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. നഗരസഭക്ക്‌ വന്നിട്ടുളള നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന തിരിച്ചുപിടിക്കുന്നതിനുളള നടപടികള്‍ പരിഗണനയിലാണെന്നും മേയര്‍ പറഞ്ഞു. അടച്ച നികുതി വരവ്‌ വെച്ചിട്ടുണ്ടോയെന്ന്‌ ജനങ്ങള്‍ നേരി ട്ടെത്തി പരിശോധിക്കണം എന്നാവശ്യപ്പെട്ട്‌ സാമൂഹ്യ വിരുദ്ധ ശക്തികള്‍ പ്രചരണം നടത്തുന്നുണ്ട്‌. ജനങ്ങളെ പരിഭ്രാന്തരാക്കാനും നഗരസഭയുടെ നികുതി വരുമാനം തകര്‍ക്കാനുമുളള ഗൂഡാലോചനയാണ്‌ ഈ പ്രചരണത്തിന്‌ പിന്നില്‍. ഇത്തരം പ്രചരണങ്ങള്‍ തളളിക്കളയണമെന്നും പരിഭ്രാന്തരാവരുതെന്നും മേയര്‍ ഫേസ്‌ബുക്ക്‌ കുറിപ്പില്‍ വിശദീകരിച്ചു.

നികുതി വെട്ടിപ്പിന്‌ നഗരസഭ കൂട്ടുനില്‍ക്കുന്നുവെന്നും തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥരെ അറസ്‌റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ ബിജെപി സമരം നഗരസഭയില്‍ തുടരുന്നതിനിടെയാണ്‌ മേയറുടെ വിശദീകരണം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഉള്‍പ്പെടെ നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേടുകളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളില്‍ വീട്ടുകരമായി അടച്ച 30 ലക്ഷത്തിലേറെ രൂപ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയെന്ന്‌ ഓഡിറ്റ്‌ വിഭാഗമാണ് കണ്ടെത്തിയത്. . 25 ലക്ഷത്തിന്റെ തിരിമറി നടന്ന നേമം സോണിലെ സൂപ്രണ്ട്‌ എസ്‌ ശാന്തിയടക്കം അഞ്ച്‌ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്‌തു.

Share
അഭിപ്രായം എഴുതാം