അഫ്ഗാൻ ഭൂചലനം: സഹായ വാഗ്ദാനവുമായി ഇന്ത്യ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂചലനം മൂലം ഉണ്ടായ ദ ജീവഹാനിയിലും, നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന് സാധ്യമായ എല്ലാ ദുരന്തനിവാരണ സാമഗ്രികളും എത്രയും വേഗം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പം ആണ് ഇന്ത്യ നിലകൊള്ളുന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

കഴിഞ്ഞദിവസം അർദ്ധരാത്രിയോടെയാണ് റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിൽ ഉണ്ടാകുന്നത്. ഭൂചലനത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും, 1500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പതിറ്റാണ്ടുകളായി രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിൽ ഒന്ന് എന്നാണ് സർക്കാർ നിയന്ത്രണത്തിലുള്ള വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പുനൽകി. പാക് അതിർത്തിക്കടുത്തുള്ള ഖോസ്ത് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു.

കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിൽ ബർമല, സിറുക് , നക , ഗയാൻ ജില്ലകളിലാണ് ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ചത്. പാക്കിസ്ഥാനിലും ഭൂചലനത്തിന്റെ തുടർചലനങ്ങൾ ഉണ്ടായിരുന്നു. 500 ചുറ്റളവിൽ വിൽ അഫ്ഗാനിസ്ഥാൻ ഞാൻ പാകിസ്ഥാൻ-ഇന്ത്യ എന്നിവിടങ്ങളിൽ അടക്കം പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Share
അഭിപ്രായം എഴുതാം