ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 12: രാജ്യത്ത് താമസിക്കുന്ന അഫ്ഗാനില്ഡ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ സര്‍ക്കാര്‍. ഇന്ത്യ പൗരത്വ നിയമ ഭേദഗതി പാസാക്കുന്നതിന് തൊട്ടുമുമ്പായാണ് അഫ്ഗാന്‍ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിയത്. 3500 പേര്‍ക്കാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പ്രത്യേക ന്യൂനപക്ഷ പദവിയും നല്‍കിയതെന്ന് അഫ്ഗാന്‍ എംബസി തലവന്‍ താഹിര്‍ ഖാദ്രി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രസിഡന്റ്‌ അഷ്റഫ് ഗനിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്. നിരവധി ഔദ്യോഗിക കാര്യങ്ങള്‍ക്ക് അഫ്ഗാന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപകാരപ്പെടും. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് യാത്രാ കാര്‍ഡും വിതരണം ചെയ്യും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുമെന്ന പൗരത്വ നിയമ ഭേദഗതി ഇന്ത്യ നടപ്പാക്കിയത്.

Share
അഭിപ്രായം എഴുതാം