യുവതിയുടെ കഴുത്തറുത്ത സംഭവം: ആസൂത്രിതം

കൊച്ചി: കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്ത സംഭവത്തില്‍ പ്രതി ജോളി ജെയിംസ് നടത്തിയതു ആസൂത്രിത ആക്രമണമെന്നു പോലീസ്. വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാന്‍ പെരുമ്പടപ്പ് സ്വദേശി ജോളി എത്തിയത് ആയുധവുമായിട്ടാണ്. സ്ഥാപനത്തിലെ ഉടമ മുഹമ്മദ് അലിയെ ഫോണില്‍ കിട്ടാതായതോടെയാണു ജീവനക്കാരിയെ ആക്രമിച്ചതെന്നു ജോളി മൊഴി നല്‍കിയിട്ടുണ്ട്. കത്തി മുനയില്‍ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ട്രാവല്‍ ഏജന്‍സി ഉടമ നല്‍കാനുണ്ടായിരുന്നത് അമ്പതിനായിരം രൂപയാണ്. ലിത്വാനിയക്കുള്ള വിസക്കായാണു ജോളി പണം നല്‍കിയത്. അതേസമയം പരുക്കേറ്റ യുവതിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

കൊച്ചിയില്‍ പട്ടാപ്പകല്‍ രവിപുരത്തെ റെയ്‌സ് ട്രാവല്‍സ് ബ്യൂറോയിലാണു കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യ എന്ന യുവതിയെ ജോളി കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു കാരണം. ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തുമെന്നു മുഹമ്മദ് അലി എറണാകുളം പ്രസ് €ബില്‍ വിളിച്ചറിയിച്ചെങ്കിലും എത്തിയില്ല.

Share
അഭിപ്രായം എഴുതാം