കേരളത്തില്‍ നിന്നുളളവര്‍ക്ക്‌ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും യാത്രാ നിയന്ത്രണം

കൊച്ചി: കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക്‌ തമിഴ്‌നാടും പശ്ചിമ ബംഗാളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ്‌ കേസുകള്‍ ഉയരുന്ന പാശ്ചാത്തലത്തിലാണ്‌ ഇരു സംസ്ഥാനങ്ങളും പരിശോധന കര്‍ശനമാക്കിയത്‌. മഹാരാഷ്ട്രക്കും ഡല്‍ഹിക്കും പിന്നാലെ കേരളത്തില്‍ നിന്നുളളവര്‍ക്ക്‌ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബ്ബന്ധമാക്കി. തമിഴ്‌നാട്‌ അതിര്‍ത്തിയിലും പരിശോധനകള്‍ നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്‌. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക്‌ ഏഴുദിവസത്തെ കോറന്റൈന്‍ നിര്‍ബ്ബന്ധമാക്കിയതാണ്‌ മറ്റൊരു സുപ്രധാന തീരുമാനം. കര്‍ണ്ണാടക അതിര്‍ത്തിയിലും കഴിഞ്ഞ ദിവസം മുതല്‍ പരിശോധനകള്‍ ശക്തമാക്കി.

ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകള്‍ അടച്ചതായും ബാക്കിയുളള അഞ്ച്‌ ചെക്ക്‌ പോസ്‌റ്റുകളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ‌കൈവശമുളളവരെ മാത്രം കടത്തിവിടാനുമാണ്‌ കര്‍ണാടകയുടെ തീരുമാനം.

ചെക്ക്‌ പോസറ്റുകള്‍ അടച്ച്‌ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിനും ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്ത നിവാരണ സമിതി അദ്ധ്യക്ഷന്‍ കൂടിയായ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും നോട്ടീസ് ‌ അയച്ചു. യാത്ര തടയുന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ കോവിഡ്‌ അണ്‍ലോക്ക്‌ നാലാംഘട്ട യാത്രാ ഇളവിന്‌ എതിരാണെന്ന്‌ ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബി സുബ്ബയ്യാ റായ്‌ നല്‍കിയ പരാതിയിലാണ്‌ ചീഫ്‌‌ ജസ്റ്റീസ്‌ അഭയ്‌ ശ്രീനിവാസ്‌ ഒക്ക ജസ്റ്റീസ്‌ സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

Share
അഭിപ്രായം എഴുതാം