ബി.ജെ.പിയുമായി തര്‍ക്കമില്ലെന്ന് വ്യക്തമാക്കി ജെ.ഡി.യു

പട്‌ന: ബീഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ വിള്ളല്‍ വീഴുന്നെന്ന വാര്‍ത്തകള്‍ക്കിടയില്‍ തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമെന്ന് വ്യക്തമാക്കി നിതീഷ് കുമാറിന്റെ പാര്‍ട്ടി.

സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റിംഗിന്റെ അവസാനം ജെ.ഡി.യു നേതാവ് ലാലന്‍ സിംഗ് ആണ് തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചത്. ബി.ജെ.പിയുമായി തര്‍ക്കം നിലനില്‍ക്കുന്നെന്ന വാദത്തെയും ലാലന്‍ സിംഗ് തള്ളി.

‘ഞങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണ്. രണ്ട് ദിവസമായി നടക്കുന്ന മീറ്റിംഗില്‍ ഞങ്ങളുടെ സീറ്റ് ഷെയര്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വോട്ട് ഷെയര്‍ കുറഞ്ഞിട്ടില്ല. ഞങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും,’ ലാലന്‍ സിംഗ് പറഞ്ഞു.

സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെ ആദ്യ ദിനത്തില്‍ ബോഗാ സിംഗ് അടക്കമുള്ള നിരവധി നേതാക്കള്‍ തങ്ങളുട തോല്‍വിക്ക് കാരണം ബി.ജെ.പിയാണെന്ന് പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം