വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാമ്പിൻ ക്രൂ അംഗങ്ങൾക്ക് കെട്ടിയിടാമെന്ന് ഡിജിസിഎ നിർദേശം

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുളളതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനത്തിനുള്ളിൽ യാത്രക്കാർ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാൽ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികൾക്ക് ഡി.ജി.സി.എ മാർഗനിർദേശം നൽകി . വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാൽ ആവശ്യമെങ്കിൽ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാമ്പിൻ ക്രൂ അംഗങ്ങൾക്ക് കെട്ടിയിടാമെന്ന് ഡിജിസിഎ നിർദേശിച്ചു. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികരുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച രണ്ട് സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഡി.ജി.സി.എയുടെ നിർദേശം.

ഇത്തരം സംഭവങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ വിമാനത്തിലെ പൈലറ്റ്, ക്യാമ്പിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ പരാജയപ്പെട്ടു. ഈ സംഭവങ്ങളിൽ കൃത്യമായ നടപടികൾ സ്വീകരിക്കാതിരുന്നത് വിമാന യാത്രയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ഡി.ജി.സി.എ ചൂണ്ടിക്കാണിച്ചു.

യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനകത്തെ അച്ചടക്കവും പൈലറ്റിന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാൻ ക്യാമ്പിൻ ക്രൂ അംഗങ്ങൾക്ക് സാധിച്ചാലും സാഹചര്യം പെട്ടെന്നുതന്നെ വിലയിരുത്തി കൂടുതൽ നടപടികൾക്കായി എയർലൈൻ സെൻട്രൽ കൺട്രോളിനെ വിഷയം അറിയിക്കേണ്ടതും പൈലറ്റിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിസിഎ മാർഗനിർദേശത്തിൽ പറയുന്നു. വിമാനക്കമ്പനികൾ നിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.

വിമാനത്തിനുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ വിമാനത്തിലെ പൈലറ്റ്, ക്യാമ്പിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ പരാജയപ്പെട്ടു. ഈ സംഭവങ്ങളിൽ കൃത്യമായ നടപടികൾ സ്വീകരിക്കാതിരുന്നത് വിമാന യാത്രയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ഡി.ജി.സി.എ ചൂണ്ടിക്കാണിച്ചു.

യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനകത്തെ അച്ചടക്കവും പൈലറ്റിന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാൻ ക്യാമ്പിൻ ക്രൂ അംഗങ്ങൾക്ക് സാധിച്ചാലും സാഹചര്യം പെട്ടെന്നുതന്നെ വിലയിരുത്തി കൂടുതൽ നടപടികൾക്കായി എയർലൈൻ സെൻട്രൽ കൺട്രോളിനെ വിഷയം അറിയിക്കേണ്ടതും പൈലറ്റിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിസിഎ മാർഗനിർദേശത്തിൽ പറയുന്നു. വിമാനക്കമ്പനികൾ നിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.

Share
അഭിപ്രായം എഴുതാം