ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തില്‍ ഇതുവരെ 558 മരണം : പ്രതികരിച്ച്‌ ലോക നേതാക്കള്‍

ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്‌. ഇതില്‍ 50 പേര്‍ കുട്ടികളാണ്‌. 94 പേര്‍ സ്‌ത്രീകളാണ്‌. 1835 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ്‌ വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്‌.സെപ്‌തംബര്‍ 24 ചൊവ്വാഴ്‌ചയാണ്‌ ഈ കണക്കുകള്‍ ലബനന്‍ പുറത്തുവിട്ട്‌ത്‌.

ഇസ്രായേല്‍ നീക്കത്തില്‍ മുന്നറിയിപ്പുമായി ലോകനേതാക്കള്‍

സെപ്‌തംബര്‍ 23തിങ്കളാഴ്‌ച ഇസ്രായേല്‍ തുടങ്ങിയ ആക്രമണം ചൊവ്വാഴ്‌ചയും തുടരുകയാണ്‌. ഗസ്സ യുദ്ധത്തിനിടയിലുള്ള ഇസ്രായേലിന്റെ ലെബനാന്‍ ആക്രമണം വലിയ പ്രത്യാഘാതങ്ങളു്‌ണ്ടാക്കുമെന്ന്‌ വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. സംഭവത്തില്‍ മുന്നറിയിപ്പുമായി വിവിധ രാഷ്ട്രനേതാക്കള്‍ രംഗത്തെത്തി.

വിവിധ നേതാക്കളുടെ പ്രതികരണം
യുണൈറ്റഡ്‌ നേഷന്‍സ്‌

ലബനാനില്‍ ഉടലെടുത്ത സംഘര്‍ഷ സാഹചര്യം കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്‌ യു.എന്‍ സെക്രട്ടറി ജനറല്‍ അന്‌റോണിയോ ഗുട്ടറസ്‌ പറണ്ടഞ്ഞു. വലിയ രീതിയില്‍ സാധാരണ പൗരന്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ആശങ്കയുണ്ടെന്നും ഗുട്ടറസ്‌ വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന്‌ യു.എന്‍ വക്താവ്‌ സ്‌റ്റീഫന്‍ ദുജാറിക്കും പറഞ്ഞു.

ഇറാന്‍

‘പശ്ചിമേഷ്യയില്‍ അസ്‌ഥിരതയുണ്ടാവാന്‍ കാരണക്കാരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനത്തില്‍ മുന്നോട്ട്‌ പോകണം. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നത്‌ ഇസ്രായേലാണ്‌. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ അന്താരാഷ്ട്ര സമൂഹം മൗനം പുലര്‍ത്തുകയാണെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ മസ്‌ഊദ്‌ പെസശ്‌കിയാന്‍ പറഞ്ഞു.

ജോര്‍ദാന്‍

ഇസ്രായേലിന്റെ ആക്രമണം തടയാന്‍ എത്രയും പെട്ടെന്ന്‌ യു.എന്‍ സുരക്ഷാസമിതി ഇടപെടണമെന്ന്‌ ജോര്‍ദാന്‍ ആവശ്യപ്പെട്ടു.

ഈജിപ്‌ത്‌

ലബനാന്‌ പിന്തുണയറിയിക്കുകയാണ്‌ ഈജിപ്‌ത്‌ വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഭീഷണികള്‍ മേഖലയെ ആകെ യുദ്ധത്തിലേക്ക്‌ നയിക്കുമെന്ന ആശങ്കയും ഈജിപ്‌ത്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌.

യു.എസ്‌

രണ്ട്‌ രാജ്യങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്നും സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും യു.എസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍ പറഞ്ഞു.

ജി7

ആക്രമണവും തിരിച്ചടിയും മിഡില്‍ ഈസ്‌റ്റ്‌ മുഴുവന്‍ സംഘര്‍ഷത്തിന്‌റേതായ സാഹചര്യം സൃഷ്ടിക്കുമെന്ന്‌ ജി7 രാജ്യങ്ങളായ കാനഡ, ഫ്രാന്‍സ്‌, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ്‌ തുടങ്ങിയവര്‍ പറഞ്ഞു.

യു.കെ

ഇസ്രായേലിനും ലബനാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷം കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്‌. ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന്‌ തയാറാവണമെന്ന്‌ യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ്‌ ലാമി പറഞ്ഞു.

ഫ്രാന്‍സ്‌

ഇസ്രായേലിന്റെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. ഇത്‌ മേഖല?യെ കൂടുതല്‍ വലിയ യുദ്ധത്തിലേക്ക്‌ നയിക്കുമെന്ന്‌ ആശങ്കയുണ്ടെന്ന്‌ ഫ്രാന്‍സ്‌ വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരറ്റ്‌ പറഞ്ഞു. ഇതിന്‌ ഉടന്‍ അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Share
അഭിപ്രായം എഴുതാം