റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് മറിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം: ഒരു ക്ലബിന്റെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. നെയ്യാറ്റിൻകരയിലാണ് സംഭവം. പൂഴികുന്ന് സ്വദേശി ലേഖ, 15 വയസ്സുകാരി മകൾ എന്നിവർക്കാണ് പരിക്കേറ്റത് . സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെ റോഡിലേക്ക് മറിച്ചിട്ട ആർച്ച് സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു. 2022 സെപ്തംബർ 11 ഞായറാഴ്ച നടന്ന സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല.

ആർച്ച് പൊളിച്ച് മാറ്റുന്നതിനിടയൊണ് അപകടം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വാഹനങ്ങൾ തടഞ്ഞ് സുരക്ഷാ മുൻകരുതൽ എടുക്കാതെയാണ് ആർച്ച് അഴിച്ച് മാറ്റിയത്. രണ്ടുപേർ കെട്ടഴിച്ച് ആർച്ച് റോഡിലേക്ക് മറിച്ചിടുകയായിരുന്നു. അ സമയത്ത് സ്കൂട്ടറിൽ അതുവഴി പോയ ലേഖയും 15 വയസ്സുകാരി മകളും നിലത്തേക്ക് വീഴുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ് റോഡിൽ വീണുകിടന്ന ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ പോലും ആരും തയ്യാറായില്ല. ഭർത്താവ് ബിജുവെത്തിയ ശേഷമാണ് ലേഖയയെും മകളയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരാതി നൽകിയിട്ട് നെയ്യാറ്റിൻകര പൊലീസും അനങ്ങിയില്ലെന്ന് ബിജു പറയുന്നു.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രാഥമികോരോഗ്യ കേന്ദ്രത്തിലെ നഴ്സായ ലേഖക്ക് ശസ്ത്രക്രിയ നടത്തി. മകൾക്ക് ആന്തരികാവയങ്ങൾക്ക് സാരമായി പരിക്കേറ്റു. ഗതാഗത തടസ്സമുണ്ടാക്കിയും ജനങ്ങൾ ജീവന് ഭീഷണിയായും ആർച്ചുകൾ സ്ഥാപിക്കാൻ പാടില്ലെന്ന കോടതി വിധി കാറ്റിൽപ്പറത്തിയാണ് പലയിടിത്തും ആർച്ചുകൾ സ്ഥാപിക്കുന്നത്. ഗുരുതരമായ അലംഭാവം ക്ലബുകാരുടെയും ആർച്ച് സ്ഥാപിച്ചവരുടെയും ഭാഗത്തുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല. അപകട വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് പൊലീസ് ഇറങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →