ഡല്‍ഹി: വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കർഷകർ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാർച്ച് ആരംഭിച്ചു. സംയുക്ത് കിസാൻ മോർച്ച, ഭാരതീയ കിസാൻ പരിഷദ്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ ആയിരത്തോളം കർഷകരാണ് ഉത്തർപ്രദേശ്-ഡല്‍ഹി അതിർത്തിയായ നോയിഡയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്നത്.
ഡിസംബർ ആറിനു മാർച്ച് പാർലമെന്റിൽ എത്തുകയാണ് ലക്ഷ്യം
നോയിഡയില്‍ ശക്തമായ പോലീസ് വിന്യാസത്തോടെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് വഴി തടഞ്ഞിരുന്നുവെങ്കിലും ബാരിക്കേഡുകള്‍ തകർത്തു കർഷകർ മുന്നേറിയതോടെ ഡല്‍ഹി-നോയിഡ അതിർത്തികളില്‍ വൻ ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് പോലീസ് കർഷക പ്രതിനിധികളുമായി സംസാരിച്ചു പ്രക്ഷോഭകരെ നീക്കിയതിനു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ശീതകാല സമ്മേളനം നടക്കുന്ന പാർലമെന്‍റിലേക്ക് ഡിസംബർ ആറിനു മാർച്ച് ചെയ്തെത്താനാണ് പ്രക്ഷോഭകർ ലക്ഷ്യംവച്ചിരിക്കുന്നത്.
ഹൈവേകള്‍ തടയരുതെന്നും ജനജീവിതം സ്തംഭിപ്പിക്കരുതെന്നും സുപ്രീംകോടതി .
മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പു നല്‍കുക, കാർഷിക വായ്പകള്‍ പൂർണമായി എഴുതിത്തള്ളുക, കർഷകർക്ക് പെൻഷൻ അനുവദിക്കുക, പുതിയ കാർഷിക നിയമങ്ങള്‍ക്ക് കീഴില്‍ വില നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്നത്. അതിനിടെ കർഷകർ ഹൈവേകള്‍ തടയരുതെന്നും ജനജീവിതം സ്തംഭിപ്പിക്കാതെ പ്രതിഷേധം നടത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു