പശ്ചിമബംഗാളിലും തമിഴ്നാട്ടിലും സ്വാതന്ത്ര്യാനന്തര ഭാരത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെ വോട്ടർമാരെ പ്രശംസിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഏപ്രിൽ 23 വ്യാഴാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യാനന്തരം ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്രശംസ.

പശ്ചിമബംഗാളിൽ ഇതുവരെ 92.35 ശതമാനം,തമിഴ്നാട്ടിൽ 84.80 ശതമാനം

തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, ആദ്യ ഘട്ടത്തിൽ 152 നിയമസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിൽ ഇതുവരെ 92.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിൽ 84.80 ശതമാനം രേഖപ്പെടുത്തി.”സ്വാതന്ത്ര്യാനന്തര കാലയളവിൽ പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം. പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും ഓരോ വോട്ടറേയും ഇലക്ഷൻ കമ്മിഷൻ സല്യൂട്ട് ചെയ്യുന്നു,” തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ഗ്യാനേഷ് കുമാർ പറഞ്ഞു.

ബം​ഗാളിൽ സൗത്ത് ദിനാജ്പൂർ 94.85ശതമാനവുമായി മുന്നിലെത്തി,

ഇരുസംസ്ഥാനങ്ങളിലെയും ഉയർന്ന വോട്ടിങ് ശതമാനം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സജീവ പങ്കാളിത്തത്തെയാണ് സൂചിപ്പിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പശ്ചിമ ബംഗാളിലെ നിരവധി ജില്ലകളിൽ 90 ശതമാനത്തിൽ കൂടുതൽ വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തിയത്. സൗത്ത് ദിനാജ്പൂർ 94.85 . ശതമാനവുമായി മുന്നിലെത്തി, തുടർന്ന് കൂച്ച് ബിഹാർ 94.54 ശതമാനം, ബിർഭം 93.70 ശതമാനം, ജൽപായ്ഗുരി 93.23 ശതമാനം, മുർഷിദാബാദ് 92.93 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. സംസ്ഥാനത്തുടനീളം 90 ശതമാനത്തിൽ കൂടുതൽ വോട്ടർമാരുടെ പങ്കാളിത്തം രേഖപ്പെടുത്തി.

തമിഴ്നാട്ടിൽ കരൂർ 92.48 ശതമാനവുമായി മുന്നിൽ

തമിഴ്നാട്ടിലും പ്രധാന ജില്ലകളിൽ ശക്തമായ വോട്ടിങ് രേഖപ്പെടുത്തി. കരൂർ 92.48 ശതമാനവുമായി മുന്നിലെത്തി, തുടർന്ന് സേലം 90.42 ശതമാനം, ധർമ്മപുരി 90.02 ശതമാനം, ഈറോഡ് 89.97 ശതമാനം, നാമക്കൽ 89.63 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ 85.2 ശതമാനം വോട്ടർമാരും തമിഴ്നാട്ടിൽ 76.6 ശതമാനം വോട്ടർമാരും വോട്ട് ചെയ്തു. ഇരു സംസ്ഥാനങ്ങളിലെയും ഉയർന്ന വോട്ടിങ് ശതമാനം, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം വർധിച്ചുവരുന്നതിന്റെ സൂചനയാണ്.

പശ്ചിമ ബംഗാളിലെ ബാക്കിയുള്ള 142 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 29-ന്

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 152 നിയമസഭാ മണ്ഡലങ്ങളിലും വ്യാഴാഴ്ച കനത്ത സുരക്ഷാ വലയത്തിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ബാക്കിയുള്ള 142 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 29-ന് നടക്കും, വോട്ടെണ്ണൽ മേയ് 4-ന് നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →