
തിരുവനന്തപുരം | മേയ് 23
സംസ്ഥാനത്ത് ലഹരി മാഫിയയെ നിയന്ത്രിക്കാൻ ‘ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട്’ എന്ന പ്രത്യേക കർമ്മപദ്ധതി സർക്കാർ ആരംഭിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജൂൺ ഒന്നുമുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് വ്യാപകമായി വർധിച്ചുവരുന്ന കെമിക്കൽ ലഹരി ഉപയോഗവും ഹൈബ്രിഡ് കഞ്ചാവ് വിൽപ്പനയും അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂളുകളുടെ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുമായി സഹകരിച്ച് വിശദമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ശൃംഖല സംസ്ഥാന അതിർത്തികൾ കടന്നുള്ള ബന്ധങ്ങളിലൂടെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ ശക്തമായ നടപടിയിലേക്ക് പോകുന്നത്. പൊലീസ്, എക്സൈസ്, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയെ ഏകോപിപ്പിച്ചായിരിക്കും നീക്കം. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണയും മന്ത്രി അഭ്യർഥിച്ചു.
ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമൂല മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. സ്റ്റേഷനിലെത്തുന്നവരെ “ഗുഡ് മോണിംഗ്” പറഞ്ഞ് സ്വീകരിക്കുന്ന രീതിയിലേക്ക് മാറ്റം വരുത്തുമെന്നും പരാതികൾ സമചിത്തതയോടെ കേൾക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഷനുകളുടെ ശുചിത്വം ഉറപ്പാക്കുകയും കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കുകയും ചെയ്യും.
പോലീസ് പരിശീലന രീതികളിലും മാറ്റം കൊണ്ടുവരാനാണ് ആലോചന. ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കുമെന്നും സ്റ്റേഷൻ ചുമതല എസ്.ഐ.മാർക്ക് നൽകുന്ന കാര്യത്തിൽ പഠനം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജനസൗഹൃദ പൊലീസിംഗ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ.
ലഹരി കേസുകൾ സംസ്ഥാനത്ത് വർധിക്കുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ ആദ്യ വലിയ സംഘടിത നീക്കമായാണ് ‘ഓപ്പറേഷൻ തൂഫാൻ’ വിലയിരുത്തപ്പെടുന്നത്. സ്കൂളുകളും യുവജനങ്ങളും ലക്ഷ്യമിട്ട് വ്യാപിക്കുന്ന ലഹരി ശൃംഖല തകർക്കാൻ ഇതിലൂടെ കൂടുതൽ പരിശോധനകളും