റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രളയത്തിന് പിന്നാലെ പ്രധാന അണക്കെട്ട് തകരുമെന്ന ഭീഷണിയും; ജര്‍മനിയില്‍ മരണം 150 കടന്നു

July 18, 2021 - 11:40 am

ബെര്‍ലിന്‍: ജര്‍മനിയിലും ബെല്‍ജിയത്തിലുമുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 170 കടന്നു. നദികള്‍ കരകവിഞ്ഞൊഴുകുകയും മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ വലിയ നാശനഷ്ടമാണ് ഇരു രാജ്യങ്ങളിലും സംഭവിച്ചിരിക്കുന്നത്.

നൂറ് കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പാശ്ചാത്യ ജര്‍മനിയിലെ മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി നിലച്ച അവസ്ഥയിലാണ്. വൈദ്യുതിയും ഗതാഗതമാര്‍ഗങ്ങളും തടസ്സപ്പെട്ടതോടെ നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.’ ഇവിടെയുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എഴുപത് വര്‍ഷത്തിനിടയില്‍ ജര്‍മനിയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. തെക്കേ കൊളോണിലെ അഹര്‍വീലര്‍ ജില്ലയില്‍ മാത്രം 93 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കൊളോണിലെ വാസന്‍ബര്‍ഗ് പ്രവിശ്യയില്‍ നിന്നും 700ലധികം പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു. ജര്‍മനിയിലെ പ്രധാന ഡാമുകളിലൊന്നായ സ്റ്റീന്‍ബാച്ചല്‍ തകരുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരിസരപ്രദേശത്ത് നിന്നും 4500 പേരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *