മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയെ ഹോട്ടലില്‍ വച്ച് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് പൊന്നാനിയിലെ ഹോട്ടലുടമ.
പൊന്നാനിയിലെ ഹോട്ടലില്‍ ഒരു സംഘം തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. ഹോട്ടലില്‍ വച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഹോട്ടലിന് പുറത്ത് വച്ചും ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ലെന്നും ഹോട്ടലുടമ പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ ആരോപണം അറിഞ്ഞത് 9-10-2020 രാവിലെ ഹോട്ടലില്‍ എത്തിയപ്പോഴാണ്. ഹോട്ടലിൽ സിസിടിവി കാമറ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ കാറില്‍ ലോറി ഇടിച്ചതിനെ കുറിച്ചും അറിയില്ല. സംഭവത്തില്‍ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

