.
തിരുവനന്തപുരം: കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തിന് 35 വോട്ടുകിട്ടി.ബിജെപിയുടെ സ്ഥാനാർഥി ബി. ബി ഗോപകുമാറിന് മൂന്നു വോട്ടുകളുമാണ് ലഭിച്ചത്. നടപടികൾ നിയന്ത്രിച്ച പ്രോടെം സ്പീക്കർ ജി.സുധാകരൻ വോട്ട് ചെയ്തില്ല. മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.
അഭിമാനമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തിൽ ഏറ്റവും നിർണായകമായ ചുമതലയാണ് പാർട്ടി ഏൽപിച്ചിരിക്കുന്നത്. അതിൽ നൂറു ശതമാനം സംതൃപ്തിയുണ്ട്.
നിയമസഭയെ വേണ്ടവിധം വിനിയോഗിക്കണമെന്നും തിരുവഞ്ചൂർ
ഭരണ, പ്രതിപക്ഷ അംഗങ്ങൾ ജനതാൽപര്യം മുൻനിർത്തി നിയമസഭയെ വേണ്ടവിധം വിനിയോഗിക്കണമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിനാണ്. ഭരണപക്ഷത്തുനിന്നു ഷാനിമോൾ ഉസ്മാനാണു സ്ഥാനാർഥി. എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല.