നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും അദ്ദേഹം പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി കമ്പനി പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കണക്ടിവിറ്റിക്ക് വളരെയധികം പ്രാധാന്യമാണ് സംസ്ഥാന ഗവണ്‍മെൻ്റ് നല്‍കുന്നത്. എയർപോർട്ടുകളുടെ വികസനം കേന്ദ്രഗവണ്‍മെൻ്റുമായി സഹകരിച്ച്‌ വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രിയുമായി ഇതിനകം ചർച്ച നടത്തി. ഇതിനായി സിവില്‍ ഏവിയേഷൻ സമ്മിറ്റ് നടത്താൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

കോഴിക്കോട്,കണ്ണൂർ വിമാനത്താവളങ്ങള്‍ . വികസിപ്പിക്കുന്നതോടൊപ്പം ശബരിമല വിമാനത്താവളം യാഥാർഥ്യമാവുകയും ചെയ്യും.

കോഴിക്കോടും കണ്ണൂരും വിമാനത്താവളങ്ങള്‍ കൂടുതല്‍ വികസിക്കണ്ടതാണ്. ഇതോടൊപ്പം ശബരിമല വിമാനത്താവളവും യാഥാർഥ്യമാകും. വിവിധ എയർ സ്ട്രിപ്പുകളുടെ നിർമാണം, റോഡുകളുടെ വികസനം എന്നിവയും ഗവണ്‍മെൻ്റ് പൂർത്തീകരിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയുടെ വികസനം,കോവളം – ബേക്കല്‍ ദേശീയ ജലപാത എന്നിവയും ഉടൻ പൂർത്തിയാകും.

ജലഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കും.

ജലഗതാഗത സംവിധാനങ്ങളുടെ വികസനം കൂടുതല്‍ വ്യവസായ സാധ്യതകളൊരുക്കും. നിലവില്‍ കൂടുതല്‍ ടെക്നോ പാർക്കുകള്‍ക്ക് ഗവണ്‍മെൻ്റ് സന്നദ്ധമാണ്. മൂന്ന് ഐ ടി കോറിഡോറുകള്‍ സംസ്ഥാനം നിർദേശിച്ചു കഴിഞ്ഞു. നിലവിലെ കേരളത്തിലെ വ്യവസായ ,നിക്ഷേപ അന്തരീക്ഷത്തില്‍ സംസ്ഥാന ഗവണ്‍മെൻ്റ് മാറ്റം സാധ്യമാക്കിയ മാറ്കടുതല്‍ ജനങ്ങളിലെത്തണം.രാജ്യത്തെ ആദ്യ ടെക്നോപാർക്കായിട്ടും വേണ്ടത്ര വളർച്ച തിരുവനന്തപുരത്തെ ക്യാമ്പസിന് ഒരു ഘട്ടത്തില്‍ നേടാൻ കഴിഞ്ഞിരുന്നില്ല എന്നാല്‍ ഇന്ന് ആ സ്ഥിതി മാറുകയുംവേഗത കൂടി വികാസം വർധിക്കുകയും ചെയ്തു.

യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ കേരളത്തിൻ്റെ അംബാന്ധർ മാരായി മാറണം

കേരളത്തിൻ്റെ നിക്ഷേപ വ്യവസായ അന്തരീക്ഷത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ കേരളത്തിൻ്റെ അംബാന്ധർ മാരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ബന്ധപ്പെട്ട വകുപ്പും മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായ സൗഹൃദ നടപടികള്‍ക്ക് നിക്ഷേപകർക്കൊപ്പമുണ്ടാകും.ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ഏഴാം ക്ലാസ് പാഠ പുസ്തകത്തില്‍ സംസ്ഥാനം ഉള്‍പ്പെടുത്തി. ഈ മേഖലയില്‍ കൂടുതല്‍ മുന്നേറ്റത്തിനും അനുബന്ധ വ്യവസായ സാധ്യതകള്‍ക്കും സംസ്ഥാനം സന്നദ്ധമാണെന്നും പ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.

യൂറോപ്പ് കണക്ടിറ്റിവിറ്റി വർധിപ്പിക്കുന്നതിനായി കൂടുതല്‍ വിമാന സർവീസുകള്‍ ആവശ്യമുണ്ടെന്ന പ്രതിനിധികളുടെ ആവശ്യത്തോട് യോജിക്കുന്നു. സംസ്ഥാനത്തിൻ്റെ മനുഷ്യ വിഭവശേഷി ഇവിടെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന രീതിയില്‍ പ്രൊഫഷണലുകളെ ആകർഷിക്കുന്നതിന് മെച്ചപ്പെട്ട സ്ഥാപനങ്ങള്‍ കൂടുതല്‍ കേരളത്തിലെത്തേണ്ടതായുണ്ട്. കേരളത്തിലുള്ളവരെ ഇവിടെ നിലനിർത്താനും പുറത്തുള്ള മികച്ച പ്രൊഫഷണലുകളെ എത്തിക്കുകയും ചെയ്യണം.

സമൂഹത്തിന് വേണ്ടിയുള്ള സ്ഥാപനമെന്ന നിലയിലാണ് നിക്ഷേപകരെയും വ്യവസായ സ്ഥാപനങ്ങളെയും സംസ്ഥാന സർക്കാർ പരിഗണിക്കുന്നത്

വ്യാവസായിക രംഗത്ത് പുതിയ സ്ഥാപനങ്ങള്‍ വരുന്നത് പ്രതീക്ഷ നല്‍കുന്നു.സമൂഹത്തിന് വേണ്ടിയുള്ള സ്ഥാപനമെന്ന നിലയിലാണ് നിക്ഷേപകരെയും വ്യവസായ സ്ഥാപനങ്ങളെയും സംസ്ഥാന സർക്കാർ പരിഗണിക്കുന്നതെന്നും ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിക്ഷേപകർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരി കിഷോർ, എസ് ഡി ഷിബുലാല്‍, വി കെ മാത്യൂസ് എന്നിവർ സംബന്ധിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →