വിവാദ പരാമർശം നടത്തിയ സംഭവത്തിൽ അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി

ഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പരിപാടിയില്‍ പങ്കെടുത്ത് വിവാദ പരാമർശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി.അലഹാബാദ് ഹൈക്കോടതിയോടാണു വിശദീകരണം ആവശ്യപ്പെട്ടത്. ഡിസംബർ 8 ഞായറാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ വിശ്വഹിന്ദു പരിഷത്തിന്‍റെ ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടി യിലായിരുന്നു ജസ്റ്റീസ് എസ്.കെ. യാദവിന്‍റെ വിവാദ പരാമർശങ്ങള്‍.

മാധ്യമ റിപ്പോർട്ടുകളുടെയും വിമർശനങ്ങളുടെയും അടിസ്ഥാനത്തിലാണു കോടതി നടപടി

ജഡ്ജിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപവും വിശദാംശങ്ങളും സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റീസ് യാദവ് നടത്തിയ പരാമർശങ്ങള്‍ സംബന്ധിച്ച്‌ പുറത്തു വന്ന മാധ്യമ റിപ്പോർട്ടുകളുടെയും വിമർശനങ്ങളുടെയും അടിസ്ഥാനത്തിലാണു കോടതി നടപടി.
ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന ജഡ്ജിയുടെ പരാമർശത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ പരാമർശം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി ലോയേഴ്സ് അസോസിയേഷനടക്കം നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു.

നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍

സത്യപ്രതിജ്ഞാലംഘനമാണു ജഡ്ജി നടത്തിയതെന്നും സുപ്രീംകോടതി നടപടി സ്വീകരിക്കണമെന്നും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ജഡ്ജിക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൃന്ദ കാരാട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തെഴുതിയിട്ടുണ്ട്. വിവാദ പരാമർശത്തിന്‍റെ പശ്ചാത്തലത്തില്‍ ജഡ്ജിയെ പദവിയില്‍നിന്ന് ഇംപീച്ച്‌ ചെയ്യണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനും രാജ്യസഭ എംപിയുമായ കപില്‍ സിബല്‍ രംഗത്തു വന്നു.

ചീഫ് ജസ്റ്റീസിന് പരാതി നല്‍കി.

ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കാമ്പയിൻ ഫോർ ജുഡീഷല്‍ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) ചീഫ് ജസ്റ്റീസിന് പരാതി നല്‍കി.പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജസ്റ്റീസ് ശേഖര്‍ കുമാര്‍ യാദവിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

വിവാദ പരാമർശങ്ങള്‍

“ഭൂരിപക്ഷ വിഭാഗത്തിന്‍റെ ഇഷ്‌ടത്തിനനുസരിച്ച്‌ രാജ്യം പ്രവർത്തിക്കുമെന്നു പറയാൻ എനിക്ക് ഒരു മടിയുമില്ല. ഭൂരിപക്ഷത്തിന്‍റെ ക്ഷേമത്തിനും സന്തോഷത്തിനും എന്തു പ്രയോജനം ലഭിക്കുന്നുവോ അതു മാത്രമേ സ്വീകരിക്കൂ. വാസ്തവത്തില്‍ നിയമവും ഭൂരിപക്ഷത്തിന്‍റെ താത്പര്യത്തിനനുസരിച്ച്‌ പ്രവർത്തിക്കുന്നു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പാക്കും. ഒന്നിലധികം ഭാര്യമാർ, ഹലാല്‍, മുത്തലാഖ് എന്നിവ അംഗീകരിക്കാനാകില്ല. അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ലയെ പ്രതിഷ്ഠിക്കാൻ പൂർവികരില്‍ പലരും വലിയ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →