കോഴിക്കോട്: വീട്ടിൽ നിന്ന് കാണാതായ കുട്ടി സമീപത്തെ കുളത്തിൽ വീണു മരിച്ച വിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജിഷ മോൾ അഗസ്റ്റിന്റെയും ആലക്കോട് കരുവൻഞ്ചാൽ ചമ്പനാനിക്കൽ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകൻ ജിയാൻ സുജിത്ത് (2.5) ആണ് മരണപ്പെട്ടത്. കല്ലാച്ചി പയന്തോങ്ങിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിൽ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
2021 ഒക്ടോബർ 15 വെളളിയാഴ്ച രാവിലെ മുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തുന്നത്. കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നെങ്കിലും ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.
കണ്ണൂർ ജില്ലയിൽ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വന്നതായിരുന്നു ഫിസിക്സ് അധ്യാപികയായ ജിഷ മോൾ അഗസ്റ്റിനും കുടുംബവും.ജിയാൻറെ ദാരുണ മരണം പ്രദേശത്തെ ആകെ വിഷമത്തിലാക്കിയിരിക്കുകയാണ്. പത്ത് മണിയോടെ കാണാതായ കുട്ടി എങ്ങനെ കുളത്തിലെത്തിയെന്ന കാര്യം ആർക്കും മനസിലാക്കാനായിട്ടില്ല. ക്വാട്ടേഴ്സിലുള്ള ആളുകളുടെ കണ്ണ് വെട്ടിച്ച് എങ്ങനെ കുളത്തിന് അടുത്ത് രണ്ടര വയസുകാരനെത്തിയെന്നത് ഏവരെയും അമ്പരിപ്പിക്കുന്നത്



