കൊഹിമ ഒക്‌ടോബർ 4: ദേശീയപാത -29 ൽ കൊഹിമ – ദിമാപൂരിനും ഇടയിൽ കൊഹിമ ജില്ലയിലെ സെച്ചു സുബ്സ പ്രദേശത്ത് ഉണ്ടായ വലിയ മണ്ണിടിച്ചില്‍ കഴിഞ്ഞ ബുധനാഴ്ച മുതൽ വാഹനഗതാഗതത്തെ ബാധിച്ചു. നൂറുകണക്കിന് ട്രക്കുകളും, യാത്രക്കാരുടെ വാഹനങ്ങളും സുബ്സ പട്ടണത്തിൽ കുടുങ്ങി.
അവശ്യവസ്തുക്കൾ നിറച്ച ട്രക്കുകൾ ദേശീയപാത -29 ൽ കുടുങ്ങിക്കിടക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ട് മൂന്ന് ദിവസം മുതൽ മണ്ണിടിച്ചിൽ കാരണം മണിപ്പൂരിനെയും സംസ്ഥാന തലസ്ഥാനം ഉൾപ്പെടെയുള്ള നാഗാലാൻഡിന്റെ ചില ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദേശീയപാതതടസ്സപ്പെട്ടിരിക്കുകയാണ് .
റോഡ് മോശം അവസ്ഥയിലാണെങ്കിലും, ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്, ലൈറ്റ് വാഹനങ്ങൾ 10 മൈൽ-പെഡൂച്ചയിലേക്ക് തിരിച്ചുവിട്ടു. റോഡില്‍ ചെളി വൃത്തിയാക്കാൻ കരാറുകാർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. കുടുങ്ങിയ യാത്രക്കാർക്കും ട്രക്ക് ഡ്രൈവർമാർക്കും വ്യാഴാഴ്ച കൊഹിമ ജില്ലയ്ക്ക് കീഴിലുള്ള സുബ്സ പോലീസ് ഭക്ഷണം നൽകി.
സംസ്ഥാന തലസ്ഥാനത്ത് അവശ്യവസ്തുക്കളുടെയും മോട്ടോർ ഇന്ധനത്തിന്റെയും കുറവുണ്ടായിട്ടില്ലെന്നും ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.



