വാടകയ്ക്കു നല്‍കിയ വസ്തുവില്‍ ഉടമയ്ക്കുപോലും നിയമവിരുദ്ധമായി പ്രവേശിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി

കൊച്ചി: മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയ വസ്തുവില്‍ ഉടമയ്ക്കുപോലും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി. വിചാരണക്കോടതിയും അപ്പീല്‍ക്കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശി ദാമോദരന്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വാടകക്കാരന്‍റെ മുറിയില്‍ അതിക്രമിച്ചു കയറി വീട് നശിപ്പിച്ച വീട്ടുടമസ്ഥനെതിരേയുള്ള കുറ്റം ശരിവച്ചാണ് ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍റെ ഉത്തരവ്.

എന്നാല്‍, കേസിന്‍റെ സ്വഭാവം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള തര്‍ക്കമായതിനാലും ഹര്‍ജിക്കാരനു ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്തതിനാലും ശിക്ഷയില്‍ ഇളവ് വരുത്തുന്നത് ഉചിതമാണെന്ന് കോടതി വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →