ബംഗളൂരു: ബിജെപി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്‍ഡിഎയുടെ സമീപകാല 100 ദിന പദ്ധതി വിലകുറഞ്ഞ പിആര്‍ സ്റ്റണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം..കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ രൂക്ഷമായ വിമര്‍ശനം. നവംബർ 1 വെളളിയാഴ്ചയാണ് മോദിയുടെ പ്രസ്താവനക്കെതിരെ ഖാർഗെ തിരിച്ചടിച്ചത്.
ബിജെപിയിലെ ബിയും ജെയും ശൂന്യമായ വാഗ്ദാനങ്ങള്‍ എന്നര്‍ഥമുള്ള വഞ്ചനയെയും ജുംലയെയും സൂചിപ്പിക്കുന്നു.
നുണകളും വഞ്ചനകളും വ്യാജങ്ങളും കൊള്ളയും പരസ്യവുമാണ് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ സവിശേഷതകളെ നിര്‍വചിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയെ നിശിതമായി വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയിലെ ബിയും ജെയും ശൂന്യമായ വാഗ്ദാനങ്ങള്‍ എന്നര്‍ഥമുള്ള വഞ്ചനയെയും ജുംലയെയും സൂചിപ്പിക്കുന്നുവെന്നും പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാര്‍ അതിന്റെ പ്രതിജ്ഞാബദ്ധതകളില്‍ വീഴ്ച വരുത്തുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്രത്തില്‍ ബിജെപി ഏഴ് തവണ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു
‘അച്ഛേ ദിന്‍, പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍, വികസിത ഇന്ത്യ, എന്നി വാഗ്ദാനങ്ങളെക്കുറിച്ചും എന്‍ഡിഎ സര്‍ക്കാരിനോട് ഖാര്‍ഗെ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഭരണ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
