ഡല്‍ഹി: ഗുർപത്വന്ത് സിംഗ് പന്നൂന്‍റെ നേതൃത്വത്തിലുള്ള സിക്ക്സ് ഫോർ ജസ്റ്റീസിന് (എസ്‌എഫ്ജെ) അഞ്ചു വർഷത്തെ നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍.2024 ജൂലൈ എട്ടിനാണ് സംഘടനയെ നിരോധിച്ചത്. സംഘടനയ്ക്കെതിരേ കേന്ദ്രസർക്കാർ സമർപ്പിച്ച തെളിവുകള്‍ ബോധ്യപ്പെട്ടതായി ഡല്‍ഹി ഹൈക്കോടതി ജസ്റ്റീസ് അനൂപ് കുമാർ മെൻഡിരട്ടയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍ വ്യക്തമാക്കി.
സംഘടനയ്ക്കെതിരേ 122 എഫ്‌ഐആറുകള്‍
അഞ്ചു വർഷത്തിനിടെ സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ വർധിച്ചതായും ഈ കാലയളവില്‍ 122 എഫ്‌ഐആറുകള്‍ സംഘടനയ്ക്കെതിരേ ഉണ്ടായതായും ട്രൈബ്യൂണല്‍ വിലയിരുത്തി.


