തിരുവനന്തപുരം:. മുനമ്പത്തെ ഭൂമി വിവാദത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷൻ മൂന്നു മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കും. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്‌ട് പ്രകാരമാണ് ഈ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്.
ഹൈകോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം
കമ്മീഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താൻ എറണാകുളം ജില്ലാ കലക്ടറെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവാദം വളരെക്കാലമായി നിലനില്‍ക്കുന്നതാണ്. ഈ വിഷയത്തില്‍ പലതവണ പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമായിട്ടാണ് സർക്കാർ ഈ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സർക്കാർ അന്തിമ തീരുമാനം എടുക്കും.