ഞായറാഴ്ച ഉച്ചയ്ക്ക് കോളെജിനു മുന്നിലൂടെ വന്ന ബസ് തടഞ്ഞുനിർത്തുകയും, കണ്ടക്‌ടറെ ബസിൽ നിന്ന് വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പ്രശ്നങ്ങളുടെ തുടക്കം. രാവിലെ ആറുമണി കഴിഞ്ഞ് 4 വിദ്യാർഥികൾ ബസിൽ കയറുകയും കൺസെഷൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഏഴുമണിമുതലാണ് കൺസെഷൻ സമയമെന്നും ടിക്കറ്റ് പൈസ മുഴുവൻ തരണമെന്നും കണ്ടക്‌ടർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുക്കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ബസ് ജീവനക്കാരനെതിരെ പരാതിപ്പെടുകയും ചെയ്തു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നു നടന്ന ആക്രമണം.

