റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ; ഒമ്പത് വര്‍ഷം കൊണ്ട് ലഭിച്ചത് 21,26,824 കോടി

March 18, 2023 - 9:17 pm

ന്യൂഡല്‍ഹി: 2014-15 മുതല്‍ 2022-23 (ഏപ്രില്‍ മുതല്‍ ഡിസംബര്‍) വരെയുള്ള കാലയളവില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവയില്‍ നിന്ന് കേന്ദ്ര ഖജനാവിന് ലഭ്യമായത് 21,26,824 കോടി രൂപ. ലോക്സഭയില്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലി ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ വിപണി വിലയ്ക്കനുസൃതമായി നിശ്ചയിക്കുന്നത് പ്രാബല്യത്തില്‍ വന്നത് യഥാക്രമം 2010 മെയ് 26 മുതല്‍ 2014 ഒക്ടോബര്‍ 19 വരെയാണ്.
2014-15 മുതല്‍ 2022-23 (09 മാര്‍ച്ച് 2023) വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ അസംസ്‌കൃത എണ്ണയുടെ ശരാശരി അന്താരാഷ്ട്ര വിപണി വില യഥാക്രമം 84.16, 46.17, 47.56, 56.43, 69.88 60.47, 44.82, 79.18, 943.2 യു എസ് ഡോളറായിരുന്നു. ഇതേ കാലയളവില്‍ സര്‍ക്കാരിന് എക്സൈസ് തീരുവയായി ലഭിച്ചത് യഥാക്രമം 99,068, 1,78,477,2,42,691, 2,29,716, 2,14,369, 2,23,057, 3,72,970, 3,63,305, 2,03,171 കോടി രൂപയാണ്.
അതിനുശേഷം, പൊതുമേഖലാ എണ്ണ വിപണനം പെട്രോളിന്റെയും ഡീസലിന്റെയും വിലനിര്‍ണയത്തില്‍ കമ്പനികള്‍ (ഒ എം സി) ഉചിതമായ തീരുമാനമെടുക്കുന്നു. 2017 ജൂണ്‍ 16 മുതല്‍ രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വിലനിര്‍ണയം നടപ്പാക്കി പ്രാബല്യത്തില്‍ വന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *