റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലിസ് റിക്രൂട്ട്മെന്റ് ചോദ്യപേപ്പര്‍ ചോര്‍ത്തി: അസം പോലീസ് മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് പിടിയിലായി

October 8, 2020 - 10:46 am

ഗുവാഹത്തി: പോലിസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അസം പോലിസ് ലുക്ക് ഔട്ട് നോട്ടീസ് അസം പോലീസ് മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രസന്ത കുമാര്‍ ദത്തയെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ഭരണകക്ഷിയായ ബിജെപിയുടെ നേതാവായ ദിബാന്‍ ദേകയ്ക്കും മുന്‍ ഡിഐജി പി കെ ദത്തയ്ക്കുമെതിരേ അസം പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. സപ്തംബര്‍ 20ന് പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 20ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രധാന പ്രതിയായ മുന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പി കെ ദത്തയെ ഇന്നാണ് പിടികൂടിയത്. 600 ഓളം സബ് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്കുള്ള യോഗ്യതാ പരീക്ഷയ്ക്ക് 60,000 പേരാണ് അപേക്ഷിച്ചിരുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കി. അറസ്റ്റിലായവരില്‍ കുല്‍ദീപ് രാജ്ബോങ്ഷി എന്നയാള്‍ക്കും ഭരണകക്ഷിയായ ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണു റിപോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, സബ് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് ഭാവിയില്‍ നിയമനം നടത്തുന്നതിന് സുതാര്യത ഉറപ്പുവരുത്താനായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ എസ്എല്‍പിബി ബോര്‍ഡ് പുന: സംഘടിപ്പിച്ചു. അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്തയെ പുതിയ ചെയര്‍മാനായി നിയമിക്കുകയും നവംബര്‍ 20 നകം പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇരുവരുടെയും കണ്ടെത്തുന്നതിനുള്ള വിവരം നല്‍കുന്നതവര്‍ക്ക് അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗുവാഹത്തിയിലെ ഹെന്‍ഗ്രബാരി പരിസരത്തെ വസതിയും ബെത്കുച്ചി പ്രദേശത്തെ ഭാര്‍ഗബ് ഗ്രാന്‍ഡ് ഹോട്ടലും ഉള്‍പ്പെടെ പി കെ ദത്തയുടെ വിവിധ സ്ഥലങ്ങളില്‍ പോലിസ് റെയ്ഡ് നടത്തി. പരിശോധനയില്‍ അപേക്ഷകരുടെ രസീതികള്‍, പരീക്ഷകള്‍ക്കും പരിശീലന സെഷനുകള്‍ക്കുമായുള്ള ഇംഗ്ലീഷ്, അസമീസ് ഭാഷയിലുള്ള പരസ്യങ്ങള്‍, 445 പ്രവേശന ഫോമുകള്‍ എന്നിവ കണ്ടെത്തി. ഹോട്ടലില്‍ നിന്ന് 5.45 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്ന് അസം (സിഐഡി) ഐജിപി സുരേന്ദ്ര കുമാര്‍ പോലിസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് സപ്തംബര്‍ 19ന് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തവര്‍ രജിസ്റ്റര്‍ ചെയ്തതായും പിറ്റേന്ന് പരീക്ഷാദിവസം രാവിലെ 7നു ചെക്ക് ഔട്ട് ചെയ്തതായും കണ്ടെത്തി. കൂടാതെ ഒരു പിസ്റ്റളും 40 റൗണ്ട് വെടിയുണ്ടകളെ കണ്ടെടുത്തു. പി കെ ദത്തയ്ക്ക് തോക്ക് ലൈസന്‍സ് ഉണ്ടെങ്കിലും മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞതാണെന്നും പോലിസ് വ്യക്തമാക്കി. അനധികൃതമായി സ്വത്തും പണവും പി കെ ദത്ത സ്വരൂപിച്ചതായും ഇക്കാര്യം അന്വേഷിക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *