തിരുവനന്തപുരം: പ്രതിശ്രുത വരൻ വിവാഹ വാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസിയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷൻ കൗൺസിലും ഡിജിപിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷത്തിന് ഡിജിപി ഉത്തരവ് നൽകിയത്.
ഗർഭഛിദ്രം നടത്തിപ്പിച്ചതിനു ശേഷം വിവാഹത്തിൽ നിന്നും, വിവാഹം ഉറപ്പിച്ചിരുന്ന മുഹമ്മദ് ഹാരിസ് പിൻമാറിയതാണ് മരണത്തിന് കാരണമായത്. സെപ്റ്റംബർ മൂന്നിനാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. ഹാരിസും മാതാവും സഹോദര ഭാര്യ സീരിയൽ നടി ലക്ഷ്മി പ്രമോദും അടങ്ങുന്ന കുടുംബത്തിന്റെ വിശ്വാസ വഞ്ചനയാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് പരാതി.