റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സും കൊടിതോരണങ്ങളും: പിഴയീടാക്കാന്‍ ഭയക്കുന്ന തദ്ദേശ സെക്രട്ടറിമാര്‍ രാജിവച്ചു പോകുന്നതാണ് ഉചിതമെന്നു ഹൈക്കോടതി

February 7, 2026 - 5:09 am

കൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സും കൊടിതോരണങ്ങളും മാറ്റുന്നതിനും പിഴയടക്കം നടപടികളെടുക്കാനും തദ്ദേശ ജോയിന്‍റ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ഡ്രൈവിന് കോടതി നിര്‍ദേശം നല്‍കി. അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്‌തെന്ന് എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഉറപ്പുവരുത്തണം.പ്രത്യേക പരിശോധന രണ്ടാഴ്ച‌യ്ക്കകം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. നടപടിയെടുക്കാന്‍ വിമുഖതയുള്ള ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കേണ്ടിവരുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

പിഴയീടാക്കാന്‍ ഭയക്കുന്ന തദ്ദേശ സെക്രട്ടറിമാര്‍ രാജിവച്ചു പോകുന്നതാണ് ഉചിതം

പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സും കൊടിതോരണങ്ങളും നീക്കി പിഴയീടാക്കാന്‍ ഭയക്കുന്ന തദ്ദേശ സെക്രട്ടറിമാര്‍ രാജിവച്ചു പോകുന്നതാണ് ഉചിതമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികളും നിയമലംഘനത്തിന് മുന്‍നിരയിലുണ്ട്. ചോദിച്ചാല്‍ ബംഗാളികളുടെ തലയില്‍വച്ച് ഒഴിയും. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരു പോലെയാണ്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടി ഇത്തരം പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനിന്നാല്‍ ജനം കൂടെ നില്‍ക്കുമെന്നുറപ്പാണെന്നും കോടതി വ്യക്തമാക്കി.

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന വിഷയങ്ങളില്‍ നിശബ്ദത പാലിക്കാനാകില്ല

എറണാകുളത്തടക്കം അനധികൃത ബോര്‍ഡുകളും കൊടികളും വലിയ തോതില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. അനധികൃത ബോര്‍ഡുകള്‍ വയ്ക്കുന്നതു സ്വാധീന ശക്തികളാണെന്നും രാത്രിയിലാണ് ഇവ കൂടുതലും സ്ഥാപിക്കുന്നതെന്നും നഗരസഭകള്‍ ചൂണ്ടിക്കാട്ടി.എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ നിശബ്ദത പാലിക്കാനാകില്ലെന്നു കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *