തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉള്‍പ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് 5000 രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ.വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മീഷണർ ഡോ.എ. അബ്ദുള്‍ ഹക്കിം ഉത്തരവായി.
ഈ മാസം 20നകം പിഴയടയ്ക്കണം.
തിരുവനന്തപുരം മുള്ളുവിള പോങ്ങില്‍ പി.സി. പ്രദീജയുടെ പരാതിയിലാണ് അതിയന്നൂർ പഞ്ചായത്തില്‍നിന്ന് വിരമിച്ച മുൻ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട് ഇമ്പിച്ച്യാലിയുടെ പരാതിയില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശിക്ഷിക്കപ്പെട്ടത്. ഇരുവരും ഈ മാസം 20നകം പിഴയടയ്ക്കണം. നിശ്ചിത സമയത്തിനകം പിഴ നൽകിയില്ലെങ്കില്‍ ശമ്പളത്തില്‍നിന്നു പിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു