തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ഒക്ടോബർ 7 തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സിപിഐയുടെ അന്ത്യശാസനം. മന്ത്രിസഭ ഉപസമിതിയിലാണ് സിപിഐ ആവശ്യം ഉന്നയിച്ചത്. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കി. റിപ്പോർട്ട് വന്നതിനുശേഷം നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോPolice ,Chiefഗത്തില്‍ അറിയിച്ചു.
പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്
എഡിജിപിയെ മാറ്റണമെന്ന കാര്യം മന്ത്രി കെ. രാജനാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒക്ടോബർ മൂന്നിന് നടന്ന വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ആവർത്തിച്ചു. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 3ന് അവസാനിച്ചിരുന്നു. പി.വി അൻവർ എംഎല്‍എയുടെ പരാതികളിലും ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ് സമർപ്പിക്കാത്തത്. റിപ്പോർട്ട് 4ന് സമർപ്പിച്ചേക്കും