ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് സര്‍ക്കാറും സി.പി.എമ്മും നടത്തിയത്. മുഖ്യമന്ത്രി സര്‍ക്കാറിലെ അഴിമതിക്കാരെ സംരക്ഷിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കള്ളക്കടത്ത് കേസില്‍ പിടിയിലായ മകനെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ജില്ല ചെയര്മാന് സി.കെ. ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.സി പ്രസിഡന്റ് എം. ലിജു, യു.ഡി.എഫ് നേതാക്കളായ അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഷാനിമോള്‍ ഉസ്മാന്, സി.ആര്. ജയപ്രകാശ്, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, എം.മുരളി, അഡ്വ. ഡി. സുഗതന്, ബി. ബാബുപ്രസാദ്, എ.എം. നസീര്‍, ബാബു വലിയവീടന്‍, എ. നിസാര്‍, കെ. സണ്ണിക്കുട്ടി, കളത്തില്‍ വിജയന്, ജേക്കബ് എബ്രഹാം, ജോമി ചെറിയാന്, കെ.പി. ശ്രീകുമാര്‍, ബി. ബൈജു, ഇ.സമീര്‍, എം.ജെ. ജോബ്, ജ്യോതി വിജയകുമാര്‍, എസ്. ശരത്, മോളി ജേക്കബ്, സുനില്‍ പി. ഉമ്മന്‍, സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

