റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്‌നൗ: കോവിഡ് പ്രതിരോധ നടപടികളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കിയ യുപി സര്‍ക്കാരിന്റെ നടപടികള്‍ മാതൃകാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ രാജ്യത്തെ പ്രതിനിധി റോഡ്രിക്കോ ഓഫ്രിന്‍ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തിനും ഹൈ റിസ്‌ക് കോണ്‍ടാക്ടുകള്‍ കണ്ടെത്തുന്നതിനും യുപി സര്‍ക്കാര്‍ പ്രാധാന്യം നല്‍കി. ഹൈ റിസ്‌ക് കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ 70,000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്ഥാനത്തുടനീളം മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചത്. മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ് സമ്പര്‍ക്ക പട്ടിക തയാറാക്കല്‍. മികച്ച പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകരാണ് അതിനായി മുന്നിട്ടിറങ്ങിയതും നിരീക്ഷണം നടത്തിയതുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായവും പരിശീലനവും നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി 75 ജില്ലകളിലെയും ഹൈ റിസ്‌ക് കോണ്‍ടാക്ടുകളെ കണ്ടെത്തുന്നതിനും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും കഴിഞ്ഞുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *