ഹൈലൈറ്റുകൾ
- കക്ഷിരാഷ്ട്രീയം സാമൂഹിക വിഭജനത്തിന് കാരണമാകുന്നുവെന്ന് വിമർശനം.
- കേരളത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തി.
- വരുമാനത്തിന്റെ വലിയ പങ്ക് പലിശ, ശമ്പളം, പെൻഷൻ എന്നിവയ്ക്ക്.
- സ്വകാര്യ നിക്ഷേപം ഇപ്പോഴും പരിമിതമാണ്.
- കേന്ദ്രസഹകരണം വികസനത്തിന് അനിവാര്യമെന്ന വിലയിരുത്തൽ.
ചുവന്ന തെരുവിലെ തേവിടിശികളുടെ വീറും വാശിയും ആണ് കേരളത്തിൽ കക്ഷിരാഷ്ട്രീയ പോരിന്.തൊഴിലുറപ്പ് കമ്മിറ്റി രൂപീകരിക്കുന്നത് തുടങ്ങി പാർലമെൻറ് അംഗത്തെ തിരഞ്ഞെടുക്കുന്നത് വരെ എല്ലായിടത്തും പാർട്ടി രാഷ്ട്രീയം കടന്നു കയറിയിരിക്കുകയാണ്.ഇത് കേരളത്തിൻറെ രാഷ്ട്രീയ പ്രബുദ്ധതയുടെ സൂചികയായിട്ടാണ് വാഴ്ത്തപ്പെട്ടുകൊണ്ടിരുന്നത്.പക്ഷേ രാഷ്ട്രീയ വകതിരിവില്ലായ്മയുടെയും അന്യനോടുള്ള വിദ്വേഷത്തിന്റെയും സമൂഹത്തെ വിഭജിച്ച് സ്വന്തം കാൽകീഴിലാക്കുവാനുള്ള മിടുക്കന്മാരുടെ ശ്രമങ്ങളുടെയും ഒക്കെ രേഖാചിത്രം അല്ലാതെ മറ്റൊരു പ്രബുദ്ധതയും ഇതിലില്ല .
ഈ പോര് മാറ്റിവെക്കണം. പ്രതിസന്ധിയുടെ പടുകുഴിയിൽ നിന്ന് സർക്കാർ എന്ന സ്ഥാപനത്തിന് ഇനി കര കയറണമെങ്കിൽ അതേയുള്ളൂ വഴി
പത്തു കൊല്ലത്തെ എൽഡിഎഫ് ഭരണം കേരളത്തിൻറെ ചരിത്രത്തിൽ ശ്രദ്ധ നേടിയത് ആദ്യമായി ഉണ്ടായ തുടർഭരണത്തിന്റെ പേരിലാണ്.ഇടതു സർക്കാർ മാറി ഐക്യ ജനാധിപത്യമുന്നണിയുടെ സർക്കാർ വന്നശേഷം പുറപ്പെടുവിച്ചിരിക്കുന്ന ധവളപത്രം ആണ് മുകളിൽ പറഞ്ഞ ചിന്തകൾ ആമുഖമായി എഴുതുവാൻ പ്രേരിപ്പിച്ചത്
കൊച്ചു കുട്ടികൾ വരെ ധവള പത്രത്തിൻറെ ഉള്ളടക്കം മനസ്സിലാക്കി കഴിഞ്ഞു.ദേശീയ മാധ്യമങ്ങളിലും വലിയ വാർത്തയാണ് അത്
എല്ലാവർക്കും അറിയാമെങ്കിലും ധവളപത്രത്തിന്റെ പ്രധാന ചൂണ്ടിക്കാണിക്കലുകൾ ഒന്ന് ആവർത്തിക്കാം
5.07 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് കേരളത്തിന് ഇപ്പോഴുള്ളത്.എന്നുവച്ചാൽ കടം
ട്രഷറി കുടിശികൾ അടക്കം 48733 കോടി രൂപയുടെ അധികഭാരമാണ് സർക്കാരിന്റെ തൊട്ടുമുമ്പിൽ ഇപ്പോൾ ഉള്ളത്
5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരളത്തിലെ എടുക്കാൻ പറ്റുന്നതല്ല.സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ 35% ത്തോളം ആണ് ഇത്.
പലിശ കൊടുക്കാനും ഉദ്യോഗസ്ഥരുടെ ശമ്പളം പെൻഷൻ തുടങ്ങിയ കാര്യങ്ങൾക്കുമായി മൊത്തം വരുമാനത്തിന്റെ 77 ശതമാനവും വേണം ബാക്കി 33 ശതമാനം കൊണ്ട് വേണം മൂന്നര കോടിയോളം വരുന്ന ജനങ്ങളുടെ സർവ്വവിധ വികസന പ്രവർത്തനങ്ങളും നടത്തുവാൻ
ഒരു മുന്നേറ്റവും അടിസ്ഥാനം മേഖലയിലോ മറ്റ് സെക്ടറുകളിലോ ഉണ്ടാക്കുവാൻ കഴിയുകയില്ല സർക്കാരിന് എന്ന വ്യക്തമാണ്.ആര് എന്ത് ശ്രമിച്ചാലും കാര്യമായ സ്വകാര്യ മൂലധന നിക്ഷേപം കേരളത്തിലേക്ക് ഉണ്ടാകാൻ പോകുന്നില്ല
അപ്പോൾ പിന്നെ എന്ത് ചെയ്യും
കുറുക്കനും കോഴിയും നെല്ലും എല്ലാം കൂടി വച്ച് വഞ്ചി തുഴയാൻ പറ്റുകയില്ല എന്നു പറഞ്ഞതുപോലെയാണ് കേരളത്തിന്റെ കാര്യം.കേന്ദ്രം ഭരിക്കുന്നത് ബിജെപി.ബിജെപിയെ തൊട്ടാലോ കണ്ടാലോ തീണ്ടിയാലോ പോലും അടിപ്പിക്കുകയില്ല എന്നാണ് കോൺഗ്രസും ഇടതുപക്ഷവും ഒരേ പോലെ വാദിക്കുന്നത്.
എന്നാൽ ആധുനിക കാലത്തിൻറെ എല്ലാ ആവശ്യങ്ങളും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ പ്രത്യേകിച്ച് പുതിയ തലമുറ.വിദ്യാഭ്യാസം സാങ്കേതിക പുരോഗതി ഐടി അടക്കമുള്ള മേഖലകളിൽ സാധ്യമായ മൂലധന നിക്ഷേപത്തിന്റെ ആവശ്യങ്ങൾ ഇതെല്ലാം കേരളത്തിനുണ്ട്.
പക്ഷേ സർക്കാരിന് ശേഷിയില്ല.എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്
മുൻപിൽ ഉള്ള ഒരു സാധ്യത കേന്ദ്രസർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന അടിസ്ഥാന മേഖലയിലെയും അല്ലാതെയുള്ള മേഖലകളിലെയും വികസന കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് കേരളത്തിൻറെ വണ്ടി ഓടിക്കുക എന്നുള്ളതാണ്
പാർട്ടി പോരിന്റെ പേരിൽ ആ വഴിയിൽ നിന്ന് മാറി കേന്ദ്ര വിരുദ്ധ സമരത്തിനും ബിജെപി വിരുദ്ധ സമരത്തിനും സർക്കാരും പ്രതിപക്ഷവും പരസ്പരം മത്സരിച്ചാൽ സ്വന്തമായി മുന്നോട്ടുപോകാൻ കഴിയുകയില്ല എന്ന് മാത്രമല്ല കേന്ദ്രത്തിന്റെ നിക്ഷേപ സാധ്യതകളിൽ ഒന്നുപോലും ലഭ്യമാവുകയും ഇല്ല
കേന്ദ്രം നൽകാമെന്ന് വച്ചാലും അത് വാങ്ങിയാൽ എന്തോ വലിയ കുറ്റമാകും എന്ന മട്ടിലാണ് കേരളത്തിൻറെ രാഷ്ട്രീയ ചർച്ചകൾ നിൽക്കുന്നത്.കഴിഞ്ഞ സർക്കാരിൻറെ കാലത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കേണ്ട 1500 കോടി രൂപ ഈ പൂരിന്റെ പേരിൽ ഇല്ലാതായ കണ്ടതാണ്.
കാര്യങ്ങൾ വളരെ വ്യക്തമാണ് കേന്ദ്രസർക്കാർ ശക്തമാണ് ശക്തമായ സുസ്ഥിരമായ സാമ്പത്തിക ഭദ്രതയുള്ള സർക്കാരാണ്.എല്ലാ മേഖലയിലും കാര്യമായ മൂലധന നിക്ഷേപവും കടവെടുപ്പും എല്ലാം നടത്തിക്കൊണ്ട് മറ്റ് സംസ്ഥാനങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.അതിന് തണലായി നിൽക്കുന്നത് കേന്ദ്രസർക്കാരിൻറെ ശക്തമായ നടപടികളും പിന്തുണയുമാണ്.രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ അതിൽ നിന്ന് പുറംതിരിഞ്ഞു നിന്നാൽ നശിച്ച രാഷ്ട്രീയ പോരല്ലാതെ കേരളത്തിലെ പുത്തൻ തലമുറയ്ക്ക് ഒന്നും കിട്ടാൻ പോകുന്നില്ല.
ഈ സത്യം ഭരിക്കുന്നവർ ആദ്യം തിരിച്ചറിയണം.
ബിജെപി സർക്കാരിൻറെ പദ്ധതികൾക്ക് കൈ നീട്ടുന്നു എന്ന് രാഷ്ട്രീയ ആരോപണം പ്രതിപക്ഷമോ പ്രതിപക്ഷ പാർട്ടികളോ ഉന്നയിച്ചാൽ അതിനെ അവഗണിക്കാനുള്ള ധൈര്യമാണ് സർക്കാർ കാണിക്കേണ്ടത്.കാരണം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും.ഈ രാജ്യത്തിൻറെ സർക്കാരുകളാണ് അവ.ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കേണ്ട ഈ ഘടകങ്ങളെ പാർട്ടി രാഷ്ട്രീയ പോരിൻ്റെ ഇടമാക്കി മാറ്റാൻ പാടില്ല.അതിൻറെ പേരിൽ രാഷ്ട്രീയ ചാരിത്രമൊന്നും നഷ്ടപ്പെടാനില്ല എന്ന ധൈര്യം വേണം.
കേന്ദ്രത്തിന്റെ മുന്നേറ്റങ്ങളുടെയും മൂലധന നിക്ഷേപങ്ങളുടെയും നല്ല ഫലങ്ങൾ അനുഭവിക്കുവാൻ കേരളത്തിലെ മുഴുവൻ പൗരന്മാർക്കും പ്രത്യേകിച്ച് പുത്തൻ തലമുറയ്ക്കും അവകാശമുണ്ട്.അത് ആരും നിഷേധിക്കരുത്

