Skip to contentഹൈലൈറ്റുകൾ
- സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ എറണാകുളം ജില്ലാ കൗൺസിൽ.
- സത്യൻ മൊകേരി നാദാപുരത്ത് ഭാര്യ പി. വസന്തത്തെയും സ്ഥാനാർഥിയാക്കി. അതിന് പാർട്ടി കൂട്ടുനിന്നു
- മുൻ മൃഗസംരക്ഷണ വകുപ്പുമന്ത്രി ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ല
- സിപിഎമ്മിന്റെ ബി ടീം ആയാണ് സിപിഐ പ്രവർത്തിക്കുന്നത്
- ബിനോയ് വിശ്വത്തിന് നേതൃഗുണമില്ലെന്നും വിമർശനം
ഹൈലൈറ്റുകൾ
- ഗവർണറുടെ നയപ്രഖ്യാപനത്തിന് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി.
- മെയ് 29ന് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം നടത്തും.
- നിയമസഭാ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ അംഗീകരിച്ചു.
- അഡ്വ. കെ.സി. വിൻസെന്റിനെ ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു.
- സാമൂഹ്യനീതി വകുപ്പിലെ വിഷയങ്ങൾ പുതുതായി രൂപീകരിക്കുന്ന വയോജന വകുപ്പിന് കീഴിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു
ഹൈലൈറ്റുകൾ
- മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ അതിജീവിത മൊഴി മാറ്റി.
- നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി മൊഴി നല്‍കി.
- എല്‍ദോസിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി കോടതിയില്‍ അറിയിച്ചു.
- കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയതായി റിപ്പോര്‍ട്ട് ചെയ്തു.
- മൊഴിമാറ്റത്തിന് പിന്നാലെ അതിജീവിത കോടതിയില്‍ കുഴഞ്ഞുവീണു; കേസ് വീണ്ടും മെയ് 26ന് പരിഗണിക്കും
ഹൈലൈറ്റുകൾ
- ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം വിമർശനം ഉയർത്തി.
- ഈ നിയമനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആരോപിച്ചു.
- തിരഞ്ഞെടുപ്പ് സമയത്ത് കമ്മീഷൻ യുഡിഎഫിന് അനുകൂലമായ പക്ഷപാതപരമായ നടപടികൾ സ്വീകരിച്ചുവെന്ന് എൽഡിഎഫ് ആരോപിച്ചു.
- എസ്.ഐ.ആർ നടപടികളുടെ പേരിൽ ലക്ഷക്കണക്കിന് വോട്ടുകൾ ഒഴിവാക്കിയെന്നും യഥാർത്ഥ വോട്ടർമാരുടെ പേരുകൾ നീക്കിയെന്നും ആരോപണം ഉയർന്നു.
- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി മുൻകൂട്ടി അറിയിക്കാതെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം അഭിപ്രായപ്പെട്ടു.
ഹൈലൈറ്റുകൾ
- കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
- രാവിലെ കെസി വേണുഗോപാലിനെയും പിന്നീട് മല്ലികാര്‍ജുന്‍ ഖര്‍ഗയെയും വി ഡി സതീശന്‍ സന്ദര്‍ശിച്ചു.
- തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നല്‍കിയ പിന്തുണയ്ക്ക് വി ഡി സതീശന്‍ നന്ദി അറിയിച്ചു.
- ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും.
- മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ വി ഡി സതീശന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം ലഭിച്ചു
ഹൈലൈറ്റുകൾ
- മന്ത്രി കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സി പി ഒ സുജിത്തിനെ സസ്‌പെന്റ് ചെയ്തു.
- വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി പി ഒ സുജിത്തിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്റ് ചെയ്തത്.
- കെ എം ഷാജി മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിവാദ പരാമര്‍ശം ഉണ്ടായി
- കാസര്‍കോട് ജില്ലയിലെ “പോലീസ് ഫ്രണ്ട്‌സ്” വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സന്ദേശം പങ്കുവെച്ചത്.
- സന്ദേശത്തില്‍ കെ എം ഷാജിയെ “വര്‍ഗീയവാദി” എന്ന് വിശേഷിപ്പിക്കുകയും വിമര്‍ശനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
ഹൈലൈറ്റുകൾ
- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി അന്വേഷണം ഊർജിതമാക്കുന്നു.
- കേസ് അന്വേഷിച്ച പോലീസുകാരെ ഉടൻ ചോദ്യം ചെയ്യും.
- ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ചൈത്ര തെരേസ ജോൺ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്.
- റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന്റെ തെളിവ്ലഭിച്ചു
- മർദനമേറ്റ ആലപ്പുഴ എംഎൽഎ എ.ഡി.തോമസും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസും ഉടൻ മൊഴി നൽകും.
ഹൈലൈറ്റുകൾ
- മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും
- ഡൽഹിയിൽ എത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ലഭിച്ചു
- കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകൾ വടം വലി തുടരുന്നു
- നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം
ഹൈലൈറ്റുകൾ
- ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഡോ. സുനിലിനെ നിയമിച്ചു.
- മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി ശ്രീകുമാറിനെ നിയമിച്ചു
- ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പി.എസ്. ശ്രീകുമാർ
- വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഷിബു ഐസക്ക്
ഹൈലൈറ്റുകൾ
- ഹൈക്കമാൻഡ് നേതൃത്വവുമായുള്ള . കൂടിക്കാഴ്ചക്കായി വി.ഡി സതീശൻ ഡൽഹിക്കുപോയി
- ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തുന്ന വി.ഡി. സതീശൻ നാളെ കൊച്ചിയിൽ സ്വീകരണം
- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടിയെങ്കിലും അദ്ദേഹം സ്ഥലത്തില്ല
- തിങ്കളാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും.
ഹൈലൈറ്റുകൾ
- മുഖ്യമന്ത്രി വിഡി സതീശന്റെ മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനെ നിയമിച്ചു.
- 20 പേരെയാണ് ആദ്യ ?ഘട്ടത്തില്‍ പേഴ്‌സ്‌നല്‍ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
- വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉള്‍പ്പെടുന്നു
ഹൈലൈറ്റുകൾ
- സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
- ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും ശക്തമായ വിമര്‍ശനമുണ്ടായി.
- നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടി നിലനില്‍ക്കില്ലെന്ന അഭിപ്രായം അംഗങ്ങള്‍ പങ്കുവച്ചു.
- പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.
- തിരഞ്ഞെടുപ്പ് സമയത്തെ ‘ഡാഷ് മോന്‍’ പ്രയോഗങ്ങളും ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാത്തതും തിരിച്ചടിയായെന്ന് യോഗത്തില്‍ വിലയിരുത്തി.