പത്തനംതിട്ട: മണിയാര്‍ കാര്‍ബോറാണ്ടം ജലവൈദ്യുത പദ്ധതി ഊർജ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന് പ്രകാരം ഏറ്റെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു തിരിച്ചയച്ചതായി പരാതി. പദ്ധതി കെഎസ്ഇബി ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെത്തിയത്. കെഎസ്ഇബി സ്ഥാപിച്ച ബോര്‍ഡും നശിപ്പിച്ചു. ഇതിനെതിരേ കെഎസ്ഇബി പെരുനാട് പോലീസില്‍ പരാതി നല്കി. ഏപ്രിൽ 29 ബുധനാഴ്ച സ്ഥലത്തെത്തിയ ഇവരെ മണിയാര്‍ കാര്‍ബോറാണ്ടം പദ്ധതി നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിന്റെ ജീവനക്കാര്‍ തടഞ്ഞു തിരിച്ചയച്ചു. ഇന്നലെ വീണ്ടും ഉദ്യോഗസ്ഥരെത്തി കെഎസ്ഇബി ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഇത് നശിപ്പിച്ചതായാണ് പരാതി.
മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ 2024 ഡിസംബറില്‍ അവസാനിച്ചു.
.
കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാര്‍ പദ്ധതിയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും പദ്ധതി കെഎസ്ഇബി ഏറ്റെടുക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞദിവസവമാണ് പദ്ധതി ഏറ്റെടുത്ത് ഊര്‍ജവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.
1994ല്‍ ബിഒഒടി പദ്ധതിയുടെ ഭാഗമായി 30 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കൈമാറിയ മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ 2024 ഡിസംബറില്‍ അവസാനിച്ചു.മണിയാറിലെ ജലസേചന വകുപ്പിന്റെ സംഭരണിയിലെ ജലം ഉപയോഗിച്ചാണ് പദ്ധതിയില്‍ വൈദ്യുതി ഉത്പാദനം നടത്തുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും പകരം വൈദ്യുതി കാര്‍ബോറാണ്ടം കമ്പനിക്ക് ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് സംവിധാനം
2025 ജനുവരി ഒന്നു മുതല്‍ പദ്ധതി 12 മെഗാവാട്ട് ശേഷിയുള്ള പദ്ധതി അടുത്ത 30 വര്‍ഷം കൂടി പ്രവര്ത്തിപ്പിക്കാനാകുമെന്നിരിക്കേ സ്വകാര്യ കമ്പനിക്കുതന്നെ കാലാവധി നീട്ടി നല്‍കാനുള്ള നീക്കം സംസ്ഥാനത്തിന് ദീര്‍ഘകാല സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
.


