തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടികൾക്ക് നാളെ തുടക്കമാകും. മാർച്ച് 16-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങാം. നാളെ (മാർച്ച് 16) മുതൽ മാർച്ച് 23 വരെ പത്രികകൾ സമർപ്പിക്കാം.സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 24-ന് നടക്കും.സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. 4.24 ലക്ഷം പുതിയ വോട്ടർമാരാണ് കേരളത്തിൽ ഇത്തവണ ആദ്യമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.
സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
സംസ്ഥാനത്ത് ആകെ 1.38 കോടി സ്ത്രീ വോട്ടർമാരാണുള്ളത്. 2.19 ലക്ഷം പോളിംഗ് ബൂത്തുകൾ സംസ്ഥാനത്തുടനീളം സജ്ജീകരിക്കും. നഗര മേഖലകളിൽ മാത്രം 6,130 പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തമിഴ്നാട്ടിൽ ഏപ്രിൽ 23-നും പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി (ഏപ്രിൽ 23, 29) വോട്ടെടുപ്പ് നടക്കും. കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിനാണ് നിശ്ചയിച്ചിരിക്കുന്നത്.



