റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം തന്റെ മകന്‍ കെഎസ് ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് ഉറപ്പു പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്‍ ധര്‍മ്മരാജനെ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിക്കട്ടെയെന്നും മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും സുരേന്ദ്രന്‍ 06/06/21 ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

”എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാന്‍ കഴിയില്ല. എന്റെ മകന്‍ എന്തിനാണ് ധര്‍മ്മരാജനെ വിളിക്കുന്നത്. ഏത് മൊഴികളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത്. ധര്‍മ്മരാജനെ മകന്‍ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിച്ച് പറയട്ടെ. മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജവാര്‍ത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ ഞാന്‍ 300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാന്‍ ഇവിടെയിരിക്കുന്നത്.”-
സുരേന്ദ്രന്‍ പറഞ്ഞു.

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്റെ പരാമര്‍ശവും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *