റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: യാക്കോബായ സഭ ബി.ജെ.പിയുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സഭാ നേതൃത്വം. തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും സഭയ്ക്ക് ഒരേ സമീപനമായിരിക്കുമെന്ന് യാക്കോബായ സഭ ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. 09/03/21 ചൊവ്വാഴ്ച സഭയുടെ വര്‍ക്കിംഗ് മീറ്റിംഗിന് ശേഷമായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്ക്കുള്ളതായിരിക്കണം. സഭയുടെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭയ്ക്ക് ഇനിയും പളളികള്‍ നഷ്ടപ്പെടരുതെന്നും മാര്‍ ഗ്രിഗോറിയസ് പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുവാന്‍ യാക്കോബായ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മാര്‍ ഗ്രിഗോറിയസ് വ്യക്തമാക്കി.

സഭയുടെ പ്രശ്‌നം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കാണ് സഭയ്ക്ക് നീതി നല്‍കുവാന്‍ സാധിക്കുകയെന്ന അന്വേഷണത്തിലാണ്. സഭയ്ക്ക് വോട്ട് ചെയ്യുകയെന്നാല്‍ സഭ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നോ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ദിവസങ്ങളില്‍ മാനേജിംഗ് കമ്മിറ്റി ചേരുമെന്നും അതിലായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും മാര്‍ ഗ്രിഗോറിയസ് പറഞ്ഞു. അതിനുശേഷം സഭാ വിശ്വാസികളെ നിലപാട് അറിയിക്കുമെന്നും ഗ്രിഗോറിയസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *