റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടു

May 20, 2020 - 3:36 pm

ശ്രീനഗര്‍: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീനഗറില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ നവാകദല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് വിഘടനവാദി നേതാവിന്റെ മകനടക്കം രണ്ടു ഹിസ്ബുല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. വെടിവയ്പില്‍ സിആര്‍പിഎഫ് ജവാനും പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. തെഹ്രിക് ഇ- ഹുറിയത് ചെയര്‍മാനും വിഘടനവാദി നേതാവുമായ മുഹമ്മദ് അഷ്റഫ് ഖാന്റെ മകനും ഹിസ്ബുല്‍ ഡിവിഷണല്‍ കമാന്‍ഡറുമായ ജുനൈദ് അഷ്റഫ് ഖാന്‍, പുല്‍വാമ സ്വദേശി താരീഖ് അഷ്റഫ് ഷെയ്ഖ് എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പാണ് ശ്രീനഗര്‍ സ്വദേശിയായ ജുനൈദ് ഭീകരസംഘടനയില്‍ അംഗമായത്.

താരീഖ് അഷ്റഫ് ഈ മാര്‍ച്ചിലാണ് ഭീകരസംഘടനയില്‍ അംഗമായത്. നവാകദലില്‍ രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ഏറ്റുമുട്ടല്‍. ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പോലീസും സിആര്‍പിഎഫും ചേര്‍ന്നുനടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുളിന്റെ ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന ജുനൈദിനായിരുന്നു ശ്രീനഗര്‍, ബഡ്ഗാം, പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളുടെ ചുമതല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *