റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ വൊളന്റിയര്‍മാരേ അന്വേഷിക്കുന്നു.ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) സൈബര്‍ ക്രൈം സെല്ലിന്റെതാണ് പുതിയ പദ്ധതി. ബാല അശ്ലീലസാഹിത്യം, ബലാത്സംഗം, ഭീകരവാദം എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധവുമായ ഉള്ളടക്കം തിരിച്ചറിയാനും ഫ്‌ലാഗുചെയ്യാനും സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനും പൗരന്മാര്‍ക്ക് സന്നദ്ധപ്രവര്‍ത്തകരായി പങ്കെടുക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജമ്മു കശ്മീര്‍, ത്രിപുര എന്നിവിടങ്ങളില്‍ ട്രയല്‍ അടിസ്ഥാനത്തില്‍ പദ്ധതി പരീക്ഷിക്കുമെന്നും ഫീഡ്ബാക്ക് അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പദ്ധതിയുടെ നോഡല്‍ പോയിന്റായി പ്രവര്‍ത്തിക്കും. അതേസമയം, ഏതെങ്കിലും ഉള്ളടക്കത്തെയോ വ്യക്തിയെയോ കാരണമില്ലാതെ ”ദേശവിരുദ്ധനായി” മാറ്റുന്നതിന് അടക്കം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അസാധാരണമായ അധികാരം നല്‍കുന്നത് പദ്ധതിയായി ഇത് മാറിയേക്കാമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ഇതിനായി വ്യക്തമായ നിയമ ചട്ടക്കൂട് രൂപപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ”ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍” ആരോപിക്കപ്പെടുന്നവരെ തടവിലാക്കാനോ ജയിലിലടയ്ക്കാനോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്റ്റ് (യുഎപിഎ) പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താനോ വ്യവസ്ഥയുള്ളത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും.സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സൈബര്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ അവരുടെ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു..പേര്, പിതാവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കേണ്ടതുണ്ട്,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *