ന്യൂഡൽഹി: ഇന്ത്യൻ ഉപയോക്താക്കളുടെ വിവര സ്വകാര്യതയെയും ഡാറ്റാ സുരക്ഷയെയും മാനിക്കണമെന്ന് കേന്ദ്ര സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ കർശനമായിരിക്കുമ്പോൾ യൂറോപ്പിൽ സൗകര്യപ്രദമായ അപ്‌ഡേറ്റ് ലഭിക്കുന്നത് ഇന്ത്യൻ ഉപയോക്താക്കളോടുള്ള വിവേചനമാണെന്ന് സർക്കാർ പറഞ്ഞു. ഇക്കാര്യം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും വൃത്തങ്ങൾ അറിയിച്ചു.
കമ്പനി നിർദ്ദേശിച്ച ഏറ്റവും പുതിയ സേവന നിബന്ധനകളെക്കുറിച്ചും സ്വകാര്യതാ നയത്തെക്കുറിച്ചും സർക്കാർ ശക്തമായ ആശങ്കയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
ഫെയ്‌സ്ബുക്കുമായുള്ള അപ്‌ഡേറ്റും ഡാറ്റ പങ്കിടലും ഇന്ത്യൻ ഉപയോക്താക്കളെ “കൂടുതൽ സുരക്ഷാ അപകടസാധ്യതകളിലേക്കും വിവരങ്ങളുടെ ഒരു ഹണിപോട്ട് സൃഷ്ടിക്കുന്ന അപകടസാധ്യതകളിലേക്കും” നയിക്കുമെന്ന് കത്തിൽ പറയുന്നു.
“ഇന്ത്യൻ, യൂറോപ്യൻ ഉപയോക്താക്കളോട് വ്യത്യസ്തവും വിവേചനപരവുമായ പെരുമാറ്റം ഗുരുതരമായ വിമർശനങ്ങൾക്ക് ഇടയാക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളോടും താൽപ്പര്യങ്ങളോടും കമ്പനി ബഹുമാനക്കുറവ് കാണിക്കുകയാണ്” എന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

