പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യ യാത്ര നടപ്പിലാക്കിയാല്‍ സ്വകാര്യ ബസ് വ്യവസായം തകരുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും സ്വകാര്യ ബസ്സുടമകൾ .ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉത്തരവായി പുറത്തിറക്കാനാണു യുഡിഎഫ് ആലോചന. ഇതിനു മുന്നോടിയായിട്ടാണു കെഎസ്ആർടിസി ബസുകളിലെ യാത്രക്കാർ സ്ത്രീയോ പുരുഷനോയെന്ന് ടിക്കറ്റിൽ രേഖപ്പെടുത്താൻ തുടങ്ങിയത്.
സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയാൽ വ്യവസായം തകരും. പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കണം
ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയത്. പദ്ധതി നടപ്പിലാക്കിയാൽ വ്യവസായം തകരുമെന്നാണ് വാദം. തമിഴ്നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു