റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കണ്ണൂരിൽ പോലീസ് ഓഫീസർക്കും ,കേബിൾ ടിവി കാമറമാനും ,കാസർഗോട്ട് കൗൺസിലർക്കുമാണ് സൂര്യാഘാതമേറ്റത്

കണ്ണൂർ,കസർകോട് ജില്ലകളിലായി മൂന്നുപേർക്ക് സൂര്യാഘാതമേറ്റു

April 30, 2026 - 8:03 am

 

കണ്ണൂർ/കാസർഗോഡ്: കണ്ണൂരിൽ പോലീസ് ഓഫീസർക്കും കേബിൾ ടിവി കാമറമാനും കാസർഗോട്ട് കൗൺസിലർക്കും സൂര്യാഘാതമേറ്റു. തൃശൂർ പൂരം ഡ്യൂട്ടിക്കിടെയാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. രാജനു സൂര്യാതപമേറ്റത്.

മുഖത്തും ചെവിക്ക് പിറകിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്. 24നാണ് രാജൻ പൂരം ഡ്യൂട്ടിക്കായി തൃശൂരിലേക്ക് പോയത്. 27ന് ഡ്യൂട്ടി കഴിഞ്ഞ് തളിപ്പറമ്പ് കരിമ്പത്തെ ചവനപ്പുഴയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ധർമശാലയിലെ കേബിൾ ടിവി ചാനൽ കാമറാമാൻ ഷാജി കീഴറയ്ക്ക് (40) ഇന്നലെ(29.04.2026)യാണ് സൂര്യാതപമേറ്റത്. ജോലിയുടെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ചെറുകുന്ന് കീഴറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. വലതു കൈക്കും പുറത്തും കാലുകൾക്കുമാണ് പൊള്ളൽ. കൈയുടെ തൊലി വൃത്താകൃതിയിൽ പൊള്ളിയടർന്നു. പൊള്ളലേറ്റ ഷാജി കീഴറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

കാസർഗോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാഞ്ഞങ്ങാട് നഗരസഭ  19-ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്.ചൊവ്വാഴ്ച കാഞ്ഞങ്ങാട് ടൗണില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ കഴുത്തിനു താഴെയും പുറംഭാഗത്തും പൊള്ളലേല്‍ക്കുകയായിരുന്നു. ആദ്യം കാര്യമാക്കിയില്ലെങ്കിലും നീറ്റല്‍ അസഹനീയമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *