ബെയ്ജിംഗ്: മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ ഫ്രഞ്ച് പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ചൈന അറിയിച്ചു. രണ്ടു പതിറ്റാണ്ടിലധികം ജയിലിൽ കഴിഞ്ഞ ചാൻ താവോ ഫൗമിയുടെ (62) വധശിക്ഷയാണു നടപ്പാക്കിയത്. 2005ൽ ഒന്നരക്കോടി ഡോളറിന്റെ മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ 89 പേരിൽ ഒരാളായിരുന്നു ചാൻ. 2010ലാണ് കോടതി ഇയാൾക്കു വധശിക്ഷ വിധിച്ചത്.
പൗരത്വം അടിസ്ഥാനമാക്കി കുറ്റവാളികൾക്ക് ആനുകൂല്യം നൽകാനാവില്ലെന്നു ചൈന
.
മയക്കുമരുന്ന് കുറ്റങ്ങൾക്ക് ഏറ്റവും കർശന ശിക്ഷ ലഭിക്കുന്ന രാജ്യമാണു ചൈന. പ്രതിക്ക് ചൈനീസ് കോടതിയിൽ നീതി ലഭിച്ചില്ലെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പറഞ്ഞു. പൗരത്വം അടിസ്ഥാനമാക്കി കുറ്റവാളികൾക്ക് ആനുകൂല്യം നൽകാനാവില്ലെന്നു ചൈന പ്രതികരിച്ചു.


