കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നൽകിയ ഹർജി ഹൈക്കോടതി നവംബർ 17 തിങ്കളാഴ്ച പരിഗണിക്കും. എഫ്ഐആർ, അനുബന്ധ മൊഴികൾ, രേഖകൾ എന്നിവയുടെ പകർപ്പാണ് ഇഡി തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തള്ളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്.
രേഖകൾ ഇഡിക്ക് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടാൽ കേസിൽ അത് നിർണായകമാകും.
ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ഇഡിയുടെ ആവശ്യം. സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത ശബരിമല സ്വർണക്കൊള്ളയിലെ രേഖകൾ ഇഡിക്ക് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടാൽ കേസിൽ അത് നിർണായകമാകും. കള്ളപ്പണ ഇടപാടിലെ സൂചനകൾ ലഭിച്ചാൽ ഇ ഡിയുടെ അന്വേഷണമുണ്ടാകാനാണ് സാധ്യത
