തിരുവനന്തപുരം | ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.2022 മാര്‍ച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. അതേസമയം വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അറുപത്തിരണ്ടു ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുകയാണ് ആശവര്‍ക്കര്‍മാർ ,
കമ്മിറ്റിയെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായിട്ടില്ല. .
.
62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ഇതിനു പിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചത്. അതേസമയം പ്രശ്‌നം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും നടപ്പായിട്ടില്ല. .