തിരുവനന്തപുരം: പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്ന വ്യക്തിയാണ് പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് സ്ഥാനമൊഴിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അർഹതപ്പെട്ട പല സ്ഥാനങ്ങളും കിട്ടാതെ പോയ വ്യക്തിയാണ് സതീശനെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 24/05/21 തികളാഴ്ച രാവിലെ ചെന്നിത്തല സതീശനെ സന്ദർശിച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോവും. ചെന്നിത്തല വ്യക്തമാക്കി.
”കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളാ നിയമസഭയിൽ പ്രശോഭിക്കുന്ന സാമാജികവായി പ്രവർത്തിക്കാൻ സതീശന് കഴിഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി അദ്ദേഹം ഉയർത്തിപ്പിടിക്കുകയും ചെയ്തു. അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ വ്യക്തിയാണ് വിഡി സതീശൻ. എന്നാൽ പാർട്ടിക്ക് വേണ്ടി നിലകൊണ്ട നേതാവായി അദ്ദേഹം എപ്പോഴും നിലകൊണ്ടു. ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിറവേറ്റി. ഇതിന് ലഭിച്ച അംഗീകാരമാണ് പുതിയ പദവി.
സോണിയാ ഗാന്ധിയുടെ തീരുമാനം പ്രശംസനീയമാണ്. ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് യുഡിഎഫും കോൺഗ്രസും മുന്നോട്ടുപോകുന്നത്. എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ . അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”
രമേശ് ചെന്നിത്തല പറഞ്ഞു



